Monday, May 20, 2024
spot_img

മകൾ ലവ് ജിഹാദിനിരയായി; പിന്നാലെ ഭാര്യയും മകനും മത പരിവർത്തനത്തിലൂടെ ഇസ്ലാമിക തീവ്രവാദ സംഘത്തിനൊപ്പം ചേർന്നു; കുടുംബത്തെ വിട്ടുകിട്ടാൻ മത തീവ്രവാദികൾ ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ; ഗുജറാത്തിൽ കുടുംബം നഷ്ടപ്പെട്ടയാൾ ആത്മഹത്യക്ക് ശ്രമിച്ചു; സംഘത്തെ വലയിലാക്കി ഗുജറാത്ത് പോലീസ്

പാലൻപൂർ, ഗുജറാത്ത്: മകളെ ലവ് ജിഹാദിലൂടെ ഒരു മത തീവ്രവാദി സ്വന്തമാക്കി. പിന്നാലെ അവർ ഭാര്യയേയും മകനെയും മതം മാറ്റി അവരോടൊപ്പം കൂട്ടി. സ്വന്തം കുടുംബം നഷ്ടപ്പെട്ടയാൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുജറാത്തിലെ പാലൻപൂരിൽ ഹരേഷ് സോളങ്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയേയും മക്കളെയും വീണ്ടെടുക്കാൻ ഇയാൾ നടത്തിയ ശ്രമം പരാജയപ്പെട്ടതിനു ശേഷമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഹരേഷ് സോളങ്കിയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് പ്രതിയായ സൊഹൈൽ ഷെയ്‌ഖിനും അഞ്ച് കുടുംബാംഗങ്ങൾക്കുമെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസ്സെടുത്തു.

ഹരേഷ് സോളങ്കിയുടെ മകളാണ് സൊഹൈൽ ഷെയ്ഖിന്റെ മകൻ ഐജാസ് ഷെയ്‌ഖുമായി അടുക്കുന്നത്. കുടുംബം ഈ ബന്ധത്തെ എതിർത്തെങ്കിലും ഇവർ ഒരുമിച്ച് ജീവിക്കുവാൻ തീരുമാനിക്കുകയായിരുന്നു. പെൺകുട്ടിയെ മതം മാറ്റിയശേഷം സൊഹൈൽ ഷെയ്ഖിന്റെ കുടുംബം കൊണ്ടുപോയി. പിന്നീട് മകളെ കാണാൻ താൽപ്പര്യം കാണിച്ച ഹരേഷിന്റെ ഭാര്യയോടും മകനോടും അവർ മതം മാറാൻ ആവശ്യപ്പെട്ടു. ഭാര്യയും മകനും പതിയെ അവരുടെ കെണിയിൽ പെട്ടതായും. വീട്ടിലവർ നാമാസ് ചെയ്തിരുന്നതായും ഹരേഷിന്റെ സഹോദരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്റെ കുടുംബത്തെ വീണ്ടെടുക്കാൻ ഹരേഷ് സൊഹൈലുമായി ബന്ധപ്പെട്ടെങ്കിലും കുടുംബത്തെ കാണണമെങ്കിൽ ഇസ്‌ലാമിലേക്ക് മതം മാറണമെന്നും 25 ലക്ഷം രൂപ നൽകണമെന്നും നിബന്ധന വയ്ക്കുകയായിരുന്നു. ഹേബിയസ് കോർപ്പസ് ഹർജ്ജി നൽകി കുടുംബത്തെ വീണ്ടെടുക്കാനുള്ള ഹരീഷിന്റെ ശ്രമവും നേരത്തെ പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

Related Articles

Latest Articles