ദുബായ്: മലയാളിയായ സ്കൂൾ വിദ്യാർത്ഥിനി തന്റെ എട്ടാം വയസ്സിൽ കഥ പറയും ആപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കുട്ടിക്കഥകൾ റെക്കോർഡു ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്ന സ്റ്റോറി ടെല്ലിങ് ആപ്പാണ് ദുബായില്‍ താമസിക്കുന്ന കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി ഹന മുഹമ്മദ് റഫീഖ് വികസിപ്പിച്ചെടുത്തത്. ഇതിന് ആപ്പിളിന്‍റെ സിഇഒ ടിം കുക്കിന്റെ അഭിനന്ദനവും ഇപ്പോൾ 8 വയസ്സുള്ള ഹന സ്വന്തമാക്കി.
ദുബായിൽ ഐടി സംരംഭകനായ മുഹമ്മദ് റഫീഖിന്റെ മകളായ ഹന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആപ്പ് ഡെവലപർമാരിൽ ഒരാളായിത്തീർന്നിരിക്കുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ ഐഒഎസ് ആപ്പ് ഡെവലപ്പർ താനാണെന്ന് അവകാശപ്പെട്ട് ഹന ടിം കുക്കിന് കത്തെഴുതിയതിന് മറുപടിയാണ് ലഭിച്ചത്. മകളുടെ ആപ്പ് അംഗീകരിച്ചതിൽ ഏറെ അഭിമാനം തോന്നുന്നതായി മുഹമ്മദ് റഫീഖ് പറഞ്ഞു.
തന്റെ മകളുടെ വിജയത്തിൽ അച്ഛൻ മുഹമ്മദ് റഫീഖ് പറഞ്ഞതിങ്ങനെ,
‘ഇത്രയും ചെറുപ്പത്തിൽ നിങ്ങളുടെ എല്ലാ ശ്രദ്ധേയമായ നേട്ടങ്ങൾക്കും അഭിനന്ദനങ്ങൾ. ഇത് തുടരുക, ഭാവിയിൽ നിങ്ങൾ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യും’ -ഇതായിരുന്നു ആപ്പിൾ സിഇഒ ടിം കുക്കിന്റെ മെയിലിന്റെ ഉള്ളടക്കം. ഇത് മാതാപിതാക്കളും അവരുടെ കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കാൻ സഹായിക്കും. ടിം കുക്കിന്റെ മറുപടിക്കത്ത് വന്നുവെന്ന് ഉറങ്ങുകയായിരുന്ന ഹനയെ മാതാപിതാക്കൾ അറിയിച്ചപ്പോൾ അവൾ പെട്ടെന്ന് തന്നെ എണീറ്റ് മുഖം കഴുകാൻ വാഷ് റൂമിലേയ്ക്ക് ഓടുകയായിരുന്നു. സാധാരണ ഗതിയിൽ കുറേ കുലുക്കി വിളിച്ചാൽ മടിയോടെ എണീക്കുന്ന ആളാണ് ഹന “
10,000ലേറെ ലൈൻസ് ഓഫ് കോഡുകൾ കൈകൊണ്ട് ഹന എഴുതി. കുട്ടികളും രക്ഷാകർത്താക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ടപ്പോഴാണ് ആപ്പ് സൃഷ്ടിക്കാനുള്ള ആശയം തനിക്ക് ലഭിച്ചതെന്ന് ഹന പറയുന്നു. മാതാപിതാക്കൾ ജോലിയിൽ തിരക്കിലാണെങ്കിൽ, ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുട്ടികൾക്ക് കഥകൾ കേൾക്കാൻ കഴിയുന്ന തരത്തിൽ അവർക്ക് കഥകൾ റെക്കോർഡ് ചെയ്യാൻ തന്റെ ആപ്പിലൂടെ സാധിക്കും.
“ഞാൻ അസാധാരണമായ എന്തെങ്കിലും ചെയ്തുവെന്ന് എന്റെ മാതാപിതാക്കൾ പറയുകയും സാങ്കേതികവിദ്യയിൽ, പ്രത്യേകിച്ച് ആപ്പിളിൽ ഞാൻ എത്രമാത്രം അഭിനിവേശമുള്ളവനാണെന്ന് ആപ്പിൾ നേതാവിനെ അറിയിക്കുകയും ചെയ്യുന്നതാണ് ഈ എഴുത്തിന്റെ കാരണം. കോഡിംഗ് അത്ര അസാധ്യമല്ലെന്ന് ലോകത്തെ ബോധവാന്മാരാക്കാൻ, പകരം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും, മനുഷ്യ ആശയവിനിമയ ഭാഷയുടെ അതേ മുൻഗണനയോടെയെന്നും ഹന പറയുന്നു.