റിയാദ് : സൗദി പ്രോ ലീഗിൽ ആദ്യ മത്സരങ്ങളിൽ കാട്ടിയ മികവ് അവർത്തിക്കാനാവാതെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോ നിറം മങ്ങിയ മത്സരത്തിൽ അൽ– ഇത്തിഹാദിനെതിരെ അൽ– നസർ ക്ലബ് തോൽവി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിനാണു ഇത്തിഹാദ് വിജയമാഘോഷിച്ചത്. അൽ നസറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലുടനീളം അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പേര് ഉറക്കെ വിളിച്ചാണ് ഇത്തിഹാദ് ആരാധകർ റൊണാൾഡോയെ പ്രകോപിപ്പിക്കുവാൻ ശ്രമിച്ചത്.
കളി കഴിഞ്ഞു മടങ്ങിയ റൊണാൾഡോ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന കുടിവെള്ളത്തിന്റെ കുപ്പികൾ രോഷത്തോടെ തട്ടിയെറിഞ്ഞു. മത്സരത്തിനു ശേഷം റൊണാൾഡോയെ പരിഹസിച്ചുകൊണ്ട് ഇത്തിഹാദ് ക്ലബ് ‘റൊണാൾഡോ എവിടെ?’ എന്നു കൂടി ട്വീറ്റ് ചെയ്തതോടെ സംഭവം കൊഴുത്തു. നിരാശപ്പെടുത്തുന്ന മത്സര ഫലമാണിതെന്നും അടുത്ത മത്സരങ്ങളിലാണു ഇനി ശ്രദ്ധയെന്നും റൊണാൾഡോ കളിക്കു ശേഷം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.
സീസണിൽ അൽ നസറിന്റെ രണ്ടാം തോൽവിയാണിത്. അവസാനം നടന്ന രണ്ട് മത്സരങ്ങളിലും ഗോളടിക്കാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല. ജയത്തോടെ അൽ നസറിനെ പിന്നിലാക്കി അൽ ഇത്തിഹാദ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്തി.
സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…
ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്
മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…
തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…
ദില്ലി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം കനയ്യ കുമാറിനെ…
ഇതിനൊരു അവസാനവുമില്ലേ ..ഭൂമിക്കുള്ള അടുത്ത പണിയുമായി സൂര്യൻ