വാഷിംഗ്ടൺ: ഇന്ത്യക്കാരില്‍ 80 ശതമാനം പേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് പ്രിയം എന്ന് PEW റിസർച്ച് സർവേ. ലോകരാജ്യങ്ങൾക്ക് ഇടയിൽ ഭാരതം വലിയ സ്ഥാനവും സ്വാധീനവുമുണ്ടെന്ന് പത്തിൽ ഏഴ് ഇന്ത്യക്കാരും വിശ്വസിക്കുന്നു എന്ന് സർവേ പറയുന്നു. ഇന്ത്യയെക്കുറിച്ച് ലോകമെമ്പാടുമുള്ള അഭിപ്രായം പോസിറ്റീവാണ്. 46 ശതമാനം പേർക്കും അനുകൂലമായ കാഴ്‌ച്ചപ്പാടാണുള്ളത്. 34 ശതമാനം മാത്രമാണ് വിരുദ്ധമായ കാഴ്ചപ്പാട്. പതിനാറ് ശതമാനം പേർ യതൊരു അഭിപ്രായവും പങ്കുവെച്ചിട്ടില്ല.
ഇസ്രായേൽ ജനതയ്‌ക്കാണ് ഇന്ത്യയോട് ഏറ്റവും അനുകൂലമായ കാഴ്ചപ്പാടുള്ളത്. ഇസ്രയേലിലെ 71 ശതമാനം പേരും ഇന്ത്യയെ അനുകൂലിക്കുന്നവരാണെന്ന് റിപ്പോർട്ട് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗോള വീക്ഷണം, ആഗോളതലത്തിൽ ഇന്ത്യയുടെ ശക്തി, മറ്റ് രാജ്യങ്ങളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ വീക്ഷണങ്ങൾ എന്നിവയാണ് സർവേയിൽ പരിശോധിച്ചത്. ഫെബ്രുവരി 20 മുതല്‍ മേയ് 22 വരെയുള്ള കാലത്താണ് സര്‍വേ നടത്തിയത്. ഇന്ത്യയില്‍നിന്ന് 2,611 പേരടക്കം 24 രാജ്യങ്ങളില്‍നിന്നായി 30,861 പേര്‍ സര്‍വേയില്‍ പങ്കാളികളായി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വലിയ സ്വീകാര്യതയാണ് സർവേയിൽ തെളിഞ്ഞത്. പത്തിൽ എട്ട് ഇന്ത്യക്കാരും പ്രധാനമന്ത്രി മോദിയുടെ വീക്ഷണങ്ങൾ അനുകൂലമായാണ് റിപ്പോർട്ട് ചെയ്ത്. ഇതിൽ 55 ശതമാനം പേരും അദ്ദേഹത്തിന്റെ നിലപാടുകളോട് സ്വീകര്യമായ കാഴ്ചപ്പാടാണ് കാണിച്ചതെന്ന് സർവേ ഫലം പറയുന്നു. ഇന്ത്യക്കാരിൽ അഞ്ചിലൊന്ന് പേർ മാത്രമാണ് 2023ൽ പ്രധാനമന്ത്രി മോദിയെക്കുറിച്ച് വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി മൂന്നാം തവണയും അധികാരം നോടുമെന്നാണ് സർവേഫലങ്ങൾ കാണിക്കുന്നത്.
വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…
നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...
അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH
ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…
കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…
കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ