മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ യു എ പി എ കുറ്റം ചുമത്തി ജയിലിലടച്ചിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു. ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനു വേണ്ടി പോയ കാപ്പനെ പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ച് യു പി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ മഥുര ജയിലിൽ ആണ് കാപ്പൻ ഉള്ളത്. കാപ്പന് യു പി പൊലീസ് ചികിത്സ പോലും നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ മുമ്പ് രംഗത്ത് വന്നിരുന്നു.