തിരുവനന്തപുരം: വിവാദ തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപങ്ങളിൽ പലതും തന്റേതാണെന്ന അവകാശവാദവുമായി ശിൽപ്പി സുരേഷ്. ശിൽപ്പങ്ങൾ നൽകിയ വകയിൽ മോൻസൺ 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഈ പണം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും സുരേഷ് പറഞ്ഞു.
ശിൽപ്പ നിർമാണ പാരമ്പര്യമുള്ള കുടുംബമാണ് തന്റേത്. ദീർഘകാലം വിദേശത്തായിരുന്നു ജോലി. വർഷങ്ങളോളം അധ്വാനിച്ചാണ് ഓരോ ശിൽപ്പങ്ങൾ ഉണ്ടാക്കിയത്. ഈ ശിൽപ്പങ്ങളാണ് പുരാതന ശിൽപങ്ങളാക്കി മോൻസൺ പ്രചരിപ്പിച്ചത്. മോൻസനെതിരേ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായും സുരേഷ് പറഞ്ഞു.
ഓരോ ദിവസവും മോൻസൺ മാവുങ്കലിനെതിരെ ഉള്ള പുതിയ പുതിയ പരാതികൾ വെളിയിൽ വരികയാണ് .തട്ടിപ്പെന്ന മഞ്ഞു മലയുടെ ഒരറ്റം മാത്രമേ വെളിയിലായിട്ടുള്ളു എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona