Monday, May 20, 2024
spot_img

ചിറയിൻകീഴിൽ ഓട്ടിസം ബാധിതയായ മകളെ കിണറ്റിൽ തള്ളിയിട്ടു കൊന്ന ശേഷം അമ്മ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

തിരുവനന്തപുരം ചിറയിൻകീഴിൽ ഓട്ടിസം ബാധിതയായ മകളെ വീടിനു മുന്നിലെ കിണറ്റിൽ തള്ളിയിട്ടു കൊന്ന ശേഷം അമ്മ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി . ചിറയിൻകീഴ് ചിലമ്പിൽ സ്വദേശി അനുഷ്ക എന്ന എട്ടു വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ മിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

അനുഷ്കയെയും അമ്മയെയും ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു. ഇവരെ കാണാനില്ലെന്ന പരാതിയിന്മേൽ പോലീസ് അന്വേഷണം നടന്നു വരികെയാണ് മിനി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മിനിയുടെ ഭർത്താവ് അർബുദ രോഗിയാണ്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു എന്നാണ് വിവരം.

മകളെ കിണറ്റിൽ തള്ളിയിട്ടതായി അമ്മ വെളിപ്പെടുത്തി. മകളെ കൊന്ന് ആത്മഹത്യ ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു അമ്മയെന്നു പൊലീസ് പറയുന്നു.മിനിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Related Articles

Latest Articles