കൊച്ചി: എറണാകുളത്ത് അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. എറണാകുളം മഴുവന്നൂർ തട്ടാംമുകളിൽ ആണ് സംഭവം. അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടയിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ആറു വയസ്സുള്ള ആൺകുട്ടിയെയാണ് അമ്മ വലിച്ചെറിഞ്ഞത്. എന്നാൽ നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടിയെ രക്ഷിക്കാനായി.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
മഴുവന്നൂർ പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന സ്ത്രീയാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. അഞ്ച് മക്കളുടെ അമ്മയാണ് ഇവർ. കുഞ്ഞിനെ വളർത്താൻ വയ്യ എന്ന് മാത്രമാണ് ഇതിനു അവർ നൽകിയ മറുപടി. എന്നാൽ സംഭവത്തെത്തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. മറ്റെന്തെങ്കിലും കാരണം ആണോ ഇതിനു പിന്നിലുള്ളതെന്നും സംശയമുണ്ട്. അതേസമയം സ്ത്രീയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

