ഹമാമത്സു : ജപ്പാനിലെ ഹമാമത്സു നഗരത്തിലെ ബീച്ചിൽ മണലിൽ ഒരു നിഗൂഢ പന്ത് കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് ബീച്ച് വളഞ്ഞു. ഈ വസ്തു ഏതെങ്കിലും തരത്തിലുള്ള കടൽ ഖനിഉപകരണം ആകാം എന്നാണ് പ്രാഥമിക നിഗമനം.തിങ്കളാഴ്ച രാവിലെ ഷിസുവോക പ്രിഫെക്ചറിലെ ഹമാമത്സു നഗരത്തിൽ ഒരു സ്ത്രീയാണ് ഈ വസ്തുവിനെ ആദ്യം കണ്ടത്. ഈ വസ്തുവിന് ഏകദേശം 1.5 മീറ്റർ (4.9 അടി) വ്യാസം ഉണ്ടെന്നും പൂർണമായും ഇരുമ്പിനു സമാനമായ ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും പറയുന്നു. കൃത്യമായ ലോഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. വസ്തുവിന് ചുറ്റും 200 മീറ്റർ ചുറ്റളവിൽ പോലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
നിഗൂഢമായ പന്ത് കടലിൽ നിന്ന് കരയിലേക്ക് ഒഴുകിയെത്തിയതായിരിക്കാമെന്ന് പോലീസ് പറഞ്ഞു . പന്തിന് എതിർ അറ്റത്ത് രണ്ട് ലാച്ചിംഗ് പോയിന്റുകൾ ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വസ്തു പരിശോധിക്കാൻ ജാപ്പനീസ് പ്രതിരോധ സേനയെ വിളിച്ചിട്ടുണ്ട്.
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…
കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…