മുംബൈ: നവാബ് മാലിക്ക് കസ്റ്റഡിയിൽ തന്നെ തുടരും. മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ കസ്റ്റഡി ഏപ്രില്‍ നാല് വരെ നീട്ടി. പ്രത്യേക പിഎംഎല്‍എ കോടതിയാണ് മന്ത്രിയുടെ കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്.
അതേസമയം മാലിക്കിന് കിടക്ക, കട്ടില്‍, കസേര എന്നിവ കോടതി അനുവദിച്ചിട്ടുണ്ട്. എന്നാൽ വീട്ടില്‍ നിന്ന് ഭക്ഷണം നല്‍കണമെന്ന ആവശ്യം വിധി പറയാന്‍ മാറ്റിവച്ചു. തുടർന്ന് ഇക്കാര്യത്തിൽ അടുത്ത ഹിയറിങ്ങില്‍ തീരുമാനമെടുത്തേക്കും.
ഫെബ്രുവരി 23ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട പണമിടപാട് ആരോപിച്ചാണ് മന്ത്രിയെ പോലിസ് കസറ്റഡിയിലെടുത്തത്. ബോംബെ ഹൈക്കോടതി മന്ത്രിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…