തിരുവനന്തപുരം: ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച വിഷന്‍ 2047 സ്റ്റുഡന്റ്‌സ് കോണ്‍ക്ലേവില്‍മുഖ്യാതിഥിയായി പങ്കെടുത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യം വികസനവും ഉറപ്പാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
” വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യം വികസനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് 10 അടൽ ടിങ്കറിംഗ് ലാബുകൾ അനുവദിച്ചത് . തിരുവനന്തപുരത്തെ ഒരു ശാസ്ത്ര സാങ്കേതിക വിദ്യാകേന്ദ്രമാക്കി മാറ്റും. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുപണം ചോരാതെ അത് ജനങ്ങളിലെത്തുന്ന രീതിയില്‍ വലിയ മാറ്റമുണ്ടായതായി. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്ത്രീ സംരംഭങ്ങള്‍ക്കും വലിയ പ്രോത്സാഹനം ലഭിച്ചു .” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ്, എവിവിപി ജില്ലാ സെക്രട്ടറി അനന്തു തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർത്ഥികൾ ആശങ്ങൾ സ്ഥാനാർത്ഥിയുമായി പങ്കുവച്ചു.