ദില്ലി : രാജ്യത്തെ ഇലക്ട്രോണിക് ആവാസവ്യവസ്ഥയിൽ ഇന്ത്യൻ കമ്പനികൾക്ക് നിർണായക പങ്ക് വഹിക്കുന്നുണ്ട് . ഇന്ത്യൻ കമ്പനികൾക്ക് വഴിയൊരുക്കാൻ വിദേശ ബ്രാൻഡുകളെ ഒഴിവാക്കണമെന്ന് ഇതിനർത്ഥമില്ലെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രാജീവ് ചന്ദ്രശേഖർ മന്ത്രി പറഞ്ഞു.
12,000 രൂപയിൽ താഴെയുള്ള ഫോണുകൾ വിൽക്കുന്നത് നിരോധിക്കാൻ നിലവിൽ ഇന്ത്യയ്ക്ക് പദ്ധതികളില്ലാത്ത സാഹചര്യത്തിൽ , ഓപ്പോ , വിവോ , സിയോമി തുടങ്ങിയ സ്‌മാർട്ട്‌ഫോൺ കമ്പനികൾക്ക് ആശ്വാസമാകുന്നു. , ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ സർക്കാർ സ്മാർട്ട്ഫോൺ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട് . 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന നിരോധിക്കാൻ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തി.
രാജ്യത്തിന്റെ ഇലക്ട്രോണിക് ആവാസവ്യവസ്ഥയിൽ ഇന്ത്യൻ കമ്പനികൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെങ്കിലും, ഇന്ത്യൻ കമ്പനികൾക്ക് വഴിയൊരുക്കാൻ വിദേശ ബ്രാൻഡുകളെ ഒഴിവാക്കണമെന്ന് ഇതിനർത്ഥമില്ലെന്നും ഐടി മന്ത്രി കൂട്ടിച്ചേർത്തു.
അവരുടെ വിതരണ ശൃംഖല, കൂടുതൽ സുതാര്യമായിരിക്കണം. വിപണിയിൽ 12000 രൂപയ്ക്ക് താഴെയുള്ള ഫോണുകൾ നിരോധിക്കുമെന്ന വാർത്ത എവിടെ നിന്നാണ് വന്നത് എന്ന് ഉറപ്പില്ലെന്നും നിരോധനത്തെപ്പറ്റി ഞങ്ങൾക്ക് നിർദ്ദേശങ്ങളൊന്നുമില്ല, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു