തിരുവനന്തപുരം: സംസ്ഥാനത്ത് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി, ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
ഇന്നലെയും ഇന്നുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് 484 പരിശോധനകൾ നടത്തിയെന്നും ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 46 കടകൾക്കെതിരെ നടപടി സ്വീകരിക്കുകയും 186 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കുകയും ചെയ്തുവെന്നും 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചുവെന്നും 19 സാമ്പിളുകൾ പരിശോധനയ്ക്കയച്ചുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി 2857 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 263 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 962 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൂടാതെ 367 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും 212 സാമ്പിളുകൾ പരിശോധനയ്ക്കയക്കുകയും ചെയ്തു.