ന്യൂയോര്‍ക്ക്: പാകിസ്ഥാൻ ഹിന്ദു, ക്രിസ്ത്യൻ സ്ത്രീകളെ ചൈനയിലേക്ക് കയറ്റി അയക്കുന്നു. “വെപ്പാട്ടികളായും, നിർബന്ധിത വധുവായുമൊക്കെയാണ് ചൈനയിലേക്ക് ഹിന്ദു, ക്രിസ്ത്യൻ സ്ത്രീകളെ വിപണനം ചെയ്യുന്നത്. അറ്റ് ലാർജ് ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം യുഎസ് അംബാസഡർ സാമുവല്‍ ഡി ബ്രോൺ ബാക്ക് ആണ് ഇത്തരം ഒരു വാര്‍ത്ത പുറം ലോകത്തറിയിച്ചത്. മതസ്വാതന്ത്ര്യത്തിനായുള്ള യുഎസിലെ ഉന്നത നയതന്ത്രജ്ഞനായ അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളുമായി സംസാരിക്കവേയായിരുന്നു പ്രസ്താവന.
ചൈനയിലെ പുരുഷന്മാർക്ക് “നിർബന്ധിത വധുക്കളുടെ” ഉറവിടങ്ങളിലൊന്ന് “മതന്യൂനപക്ഷങ്ങളാണ്. ഇതിനുവേണ്ടി പാകിസ്ഥാന്‍ ക്രിസ്ത്യൻ, ഹിന്ദു സ്ത്രീകളെ, വെപ്പാട്ടികളായി ചൈനയിലേക്ക് വിപണനം ചെയ്യുകയാണ്. ശേഷം ഇവരെ വിവാഹത്തിന് നിർബന്ധിതരാക്കുകയും ചെയ്യുകയാണ്. ഫലപ്രദമായ പിന്തുണയില്ലാത്തതിനാലും മതപരമായ വിവേചനമുണ്ടായതിനാലുമാണ് ഇത് സംഭവിക്കുന്നുതെന്നതാണ് അദ്ദേഹം പറയുന്നത്. ഇതുകൊണ്ടാണ് പാകിസ്ഥാനെ പ്രത്യേക മതപരിഗണനയുള്ള രാജ്യമായി മുദ്രകുത്താനുള്ള ഒരു പ്രധാന കാരണമെന്നും ബ്രൗൺ ബാക്ക് ചൂണ്ടിക്കാട്ടി.