Thursday, May 2, 2024
spot_img

പിണറായിയുടെ എഫ്ബി പോസ്റ്റിൽ മന്നത്തപ്പനെ അപമാനിച്ച് മാർക്സിസ്റ്റ് അഴിഞ്ഞാട്ടം !

ഇന്ന് ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 147-ാം ജയന്തിയാണ്. എന്നാൽ മന്നത്ത് പദ്മനാഭന്റെ ജയന്തി ദിനത്തിൽ ആളുകൾ അദ്ദേഹത്തെ അനുസ്മരിക്കുമ്പോൾ അപമാനിക്കുകയാണ് മാക്സിസ്റ്റ് സൈബർ അണികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് മന്നത്തപ്പനെ അപമാനിക്കുന്ന കമെന്റുകളുമായി സൈബർ ഗുണ്ടകൾ അഴിഞ്ഞാടുന്നത്. അതേസമയം, മന്നത്തു പദ്മനാഭന്റെ ജയന്തി ദിനത്തിൽ തീരെ അപ്രധാനമായ പരാമർശത്തോടെയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ അനുസ്മരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരമാണ്.. മന്നം ജയന്തിയാണിന്ന്. കേരളത്തിൽ നിലനിന്ന സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടിയ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭൻ എൻഎസ്എസിന്റെ സ്ഥാപകനേതാവ് കൂടിയാണ് എന്ന് തുടങ്ങുന്ന അനുസ്മരണ പോസ്റ്റിൽ ഏതാനും വരികൾ മാത്രമേയുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയൻറെ ഈ ഫേസ്‌ബുക്ക് പോസ്റ്റിന്റെ താഴെയാണ് മന്നത്തു പദ്മനാഭനെ അവഹേളിച്ചു കൊണ്ട് സൈബർ ഗുണ്ടകളുടെ വിളയാട്ടം. അതിനോടൊപ്പം സിപിഎം എന്ന് ഭാവിച്ചു കൊണ്ട് മത തീവ്രവാദ ആശയമുള്ളവരും മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ വംശീയ വെറി നിറഞ്ഞ പരാമർശങ്ങൾ നടത്തുകയാണ്. അതേസമയം, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുവാൻ വലിയ ഒരു ടീം തന്നെയുണ്ട്. അതുകൊണ്ട് തന്നെ ഇതേപോലെയുള്ള അധിക്ഷേപകരമായ പരാമർശങ്ങൾ വന്നാൽ അതിനെ നിയന്ത്രിക്കുവാൻ അവർക്കു കഴിയുന്നതാണ്. എന്നാൽ മന്നത്ത് പദ്മനാഭനെ അവഹേളിച്ചു കൊണ്ടും മതപരവും വംശീയവുമായി ആക്രമിച്ചു കൊണ്ടുമുള്ള കമെന്റുകൾ നിറഞ്ഞു കവിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് നിയന്ത്രിക്കുന്നവർ ചെറുവിരൽ അനക്കിയിട്ടില്ല. ഐ പി സി 153 എ ചുമത്തി കേസെടുക്കാവുമെന്ന തരത്തിലുള്ള നിരവധി കമെന്റുകളും അതിലുണ്ട്. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ തന്നെ മന്നത്ത് പദ്മനാഭനെ ഇങ്ങിനെ അവഹേളിക്കുന്നതും ,അതിനെതിരെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് മാനേജ് ചെയ്യുന്നവർ ചെറുവിരൽ പോലും അനക്കാത്തതും പ്രതിഷേധത്തിന് എന്തായാലും ഇടയാക്കുകയാണ്. അതേസമയം, കേരളം ഭാരത കേസരി മന്നത്ത് പത്മനാഭനെ ഓർക്കുന്നത് കേവലം സമുദായ നേതാവായിട്ടല്ല മറിച്ച് കേരളീയ നവോത്ഥാനത്തിന്റെ ശക്തിഗോപുരമായ മഹാത്മാവായിട്ടാണ്. സനാതനമായ ഹൈന്ദവധര്‍മ്മം ജാതിയേയോ, ജാതി അടിസ്ഥാനമാക്കിയുള്ള ഉച്ചനീചത്വങ്ങളേയോ അംഗീകരിക്കുന്നില്ലെന്നും ഹൈന്ദവമതവിശ്വാസികള്‍ക്കുണ്ടായ സകല അധപ്പതനത്തിൻ്റെയും കാരണം ജാതിവ്യത്യാസമാണെന്നും ഉറക്കെപറഞ്ഞ സാമൂഹ്യ പരിഷ്ക്കർത്താവാണദ്ദേഹം. കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെയും ജനാധിപത്യ ധ്വംസനങ്ങളെയും അദ്ദേഹം ഒരുപോലെ എതിർത്തു. ഒരു മുന്നോക്ക വിഭാഗം നേതാവായിട്ടല്ല, സ്വയം ശുദ്ധീകരിക്കാനും നവോത്ഥാനത്തിന്റെ പാതയിൽ മുന്നേറാനുമുള്ള ഒരു സ്വമൂഹത്തിന്റെ ശ്രമങ്ങൾക്ക് എല്ലാവിധ പ്രേരണാ ശക്തിയും പകർന്നു നൽകിയ നേതാവാണദ്ദേഹം. മുന്നാക്ക സമുദായത്തിൽ ഉള്ളവർക്ക് മാത്രമല്ല, പിന്നാക്ക സമുദായങ്ങളിൽ പെടുന്നവർക്കും അന്തസ്സോടെ ജീവിക്കാനും യഥേഷ്ടം സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ഏതാണ്ട് നൂറുവർഷം മുൻപ് വൈക്കം മുതൽ തിരുവനന്തപുരം വരെ മുന്നാക്ക സമുദായക്കാരുടെ പദയാത്ര സംഘടിപ്പിച്ച നവോത്ഥാന നായകൻ മാത്രമല്ല, ഭരണഘടനയെ മാനിക്കാതെ തോന്നിയതുപോലെ പ്രവർത്തിച്ച ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വലിച്ചു താഴെയിട്ട രാഷ്ട്രീയക്കാരനുമായിരുന്നു അദ്ദേഹം. ജനഹിതം ഉപയോഗിച്ച് തന്നിഷ്ടം നടപ്പിലാക്കാനാവില്ലെന്ന് സെൽ ഭരണത്തിന്റെ അപ്പസ്തോലന്മാരായ കമ്മ്യൂണിസ്റ്റുകാർക്ക് മുന്നറിയിപ്പ് നൽകിയ നേതാവ്. വിമോചന സമരത്തിന്റെ രണ്ടാം പകുതിയിൽ മന്നത്ത് പത്മനാഭന്റെ ശക്തമായ ഇടപെടലുകളിൽ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ കീഴ്മേൽ മറിയുകയായിരുന്നു എന്നത് ചരിത്രം. ജാതി പറഞ്ഞ് വിഘടിക്കാനല്ല ഹിന്ദുത്വത്തെ മുറുകെപ്പിടിച്ച് ഒന്നിക്കാനായിരുന്നു മന്നത്താചാര്യന്റെ സമൂഹത്തോടുള്ള ആഹ്വനം. സർവ്വാദരണീയനായ സാമൂഹിക പരിഷ്‌കർത്താവും ഹിന്ദു നേതാവും പ്രതിലോമ ശക്തികൾക്കെതിരെ സധൈര്യം പോരാടിയ വിപ്ലവകാരിയുമായ ആചാര്യനെ കേവലം ജാതിയുടെ ബ്രാക്കറേറ്റുകളിലൊതുക്കാൻ നടക്കുന്ന ശ്രമങ്ങൾ എതിർക്കപ്പെടേണ്ടതാണ്. കേരള നവോത്ഥാനത്തിന്റെ ചരിത്രവഴികളിൽ മന്നത്തിനെ പാർശ്വവൽക്കരിക്കാനുള്ള ഇടത് നീക്കങ്ങളെയും കേരളം ശക്തമായി പ്രതിരോധിക്കണം.

Related Articles

Latest Articles