കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 9.30 മുതലാണ് കൊച്ചി കപ്പൽ ശാലയിൽ ചടങ്ങുകൾ ആരംഭിച്ചത്. സമുദ്രത്തിന്റെ വെല്ലുവിളികളിൽ രാജ്യത്തിൻറെ ഉത്തരമാണ് വിക്രാന്ത് എന്ന് പ്രധാന മന്ത്രി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു . ഓരോ ഭാരതീയനും അഭിമാന നിമിഷം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രാന്തിന്റെ സമർപ്പണത്തോടെ പുതിയ സൂര്യോദയത്തിന് രാജ്യം സാക്ഷ്യം വഹിക്കും. കൂടാതെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രധാന മന്ത്രി അഭിനന്ദിച്ചു. പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയാണ് വിക്രാന്ത് എന്നും അദ്ദേഹം പറഞ്ഞു.വിക്രാന്ത് പുതിയ വികസനത്തിന്റെ തുടക്കം എന്നും അദ്ദേഹം കൂട്ടി ചേർത്തു
വിക്രാന്ത് ആത്മ നിർമ്മത് ഭാരതത്തിന്റെ പ്രതീകം. കേരളത്തിന്റെ പുണ്യഭൂമിയിൽ നിന്ന് ഭാരതത്തിനായുള്ള നേട്ടമാണ് ഐ എൻ എസ് വിക്രാന്ത്. നാവിക സേനയ്ക്ക് കരുത്തും ആത്മധൈര്യവും കൂട്ടി ഐ എൻ എസ് വിക്രാന്ത് . അതിന്റെ പ്രയോജനം രാജ്യത്തോടൊപ്പം ലോകത്തിനും എന്നും അദ്ദേഹം പറഞ്ഞു . കൂടാതെ ശിവജിയുടെ പോരാട്ട വീര്യത്തെ പരാമർശിക്കാനും അദ്ദേഹം മറന്നില്ല.
സ്വയം പര്യാപ്തതയുടെ പ്രതീകമാണ് വിക്രാന്ത് എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി. വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് വലിയ ആഘോഷമായാണ് നാട് കൊണ്ടാടുന്നത്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്. രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്‍റെ ഫ്ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പൽ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പൽ നിർമിച്ചത്.2007ലാണ് വിക്രാന്തിന്റെ നിർമാണം ആരംഭിച്ചത്. 15 വർഷം കൊണ്ട് കപ്പൽ നിർമിക്കാൻ ചെലവായത് 20,000 കോടി രൂപയാണ്. 2021 ഓഗസ്റ്റ് മുതൽ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങൾ വിക്രാന്ത് വിജയകരമായി മറികടന്നു . പ്രധാനമന്ത്രി കപ്പൽ രാജ്യത്തിന് സമർപ്പിച്ചതോടെ ഐ എൻ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി .
മുഖ്യമന്ത്രിയുടെ വിദേശയാത്ര ചെലവ് ആരുവഹിക്കുന്നു ? ഈ ചോദ്യത്തിന് ഉത്തരം നൽകാതെ സിപിഎം I MUHAMMED RIYAZ
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില…
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ അന്വേഷണം സംഘം ദില്ലി എയിംസിൽ നിന്നും വിദഗ്ധോപദേശം…
ചെമ്പഴന്തി: പത്താമത് ചട്ടമ്പിസ്വാമി - ശ്രീനാരായണഗുരു പ്രഥമസംഗമ സ്മൃതി പുരസ്കാരം ആചാര്യശ്രീ കെ. ആർ മനോജിന്. അണിയൂർ ശ്രീ ദുർഗ്ഗാഭഗവതി…