ദില്ലി: രാജ്യത്ത് പുതിയ വിഭാഗം സമര ജീവികള്‍ (ആന്ദോളന്‍ ജീവികള്‍) ഉദയം കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുതായി പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് ഒരു അവസരം നല്‍കണമെന്നും താങ്ങുവില സംവിധാനം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരോട് തിരികെ പോകാന്‍ അഭ്യര്‍ത്ഥിച്ച അദ്ദേഹം സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ആവര്‍ത്തിച്ചു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ നന്ദി പ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മോദി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കര്‍ഷക നിയമങ്ങളെ പിന്തുണച്ചിരുന്നയാളാണെന്നും മോദി അവകാശപ്പെട്ടു. മന്‍മോഹന്‍ സിങ്ങിന്‍റെ പഴയ വാക്കുകള്‍ മോദി ആവര്‍ത്തിച്ചു. ലോകം മുഴുവൻ ഇന്ന് ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ലോകത്തിന്റെ മുഴുവൻ പുരോഗതിക്കായി ഇന്ത്യയ്ക്ക് സംഭാവന നൽകാൻ കഴിയും അദ്ദേഹം കൂട്ടിച്ചേർത്തു.