പട്ടാപ്പകൽ തലസഥാന നഗരത്തിലെ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയത് ഗുണ്ടയെന്ന നിലയിൽ പ്രശസ്തി നേടാൻ വേണ്ടിയെന്ന് അജീഷ്. അറിയപ്പെടുന്ന ഗുണ്ടയാകുക എന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ഇനി എല്ലാവരും തന്നെ ഭയക്കുമല്ലോയെന്നുമാണ് ചോദ്യം ചെയ്യലിനിടെ അജീഷ് പൊലീസിനോട് പറഞ്ഞത്. അസഭ്യം പറഞ്ഞതും മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെയും വിരോധത്തെതുടർന്നാണ് ഹോട്ടൽ റിസപ്ഷനിസ്റ്റായിരുന്ന നാഗർകോവിൽ കോട്ടാർ ചെട്ടിത്തെരുവിൽ നീലനെ(അയ്യപ്പൻ–34) കൊലപ്പെടുത്തിയതെന്നാണ് അജീഷ് ആവർത്തിച്ച് പറയുന്നത്.