കോഴിക്കോട്: മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക നിഗമനം. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാൽ സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് ചോദ്യം ചെയ്തു. ഷഹാനയുമായി നിരന്തരം തർക്കിച്ചിരുന്നുവെന്ന് ഭർത്താവ് സജാദ് മൊഴി നൽകി. ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ഷഹാന മരിച്ച മുറിയിൽ നിന്ന് കഞ്ചാവ്, LSD സ്റ്റാമ്പ്, MDMA എന്നീ ലഹരിവസ്തുക്കൾ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്ന് എസിപി കെ സുദർശനൻ വ്യക്തമാക്കി. സജാദും ഷഹാനയും തമ്മിൽ ഇടയ്ക്ക് വഴക്കിട്ടിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് പോലീസ് മൊഴിയെടുക്കുന്നുണ്ട്. ഒന്നര വർഷം മുൻപാണ് സജാദും ഷഹാനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂരിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.