ലക്നൗ: സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ വനിതാ സൂപ്പർ താരം പി.വി.സിന്ധു.
സെമി ഫൈനലില്‍ റഷ്യയുടെ എവ്ജീനിയ കോസെറ്റ്‌സ്‌ക്യയെ കീഴടക്കിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.
മത്സരത്തിൽ സെമിയില്‍ ആദ്യ ഗെയിമിന് ശേഷം റഷ്യന്‍ താരം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ആദ്യ ഗെയിം സിന്ധു 21-11 എന്ന സ്‌കോറിന് സ്വന്തമാക്കിയിരുന്നു.
തുടർന്ന് ക്വാര്‍ട്ടറില്‍ ആറാം സീഡായ സുപനിഡ കാറ്റെത്തോങ്ങിനെ കീഴടക്കിയാണ് സിന്ധു സെമിയിലേക്ക് പ്രവേശനം നേടിയത്.
മാത്രമല്ല ഫൈനലില്‍ ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദാണ് ഒന്നാം സീഡായ സിന്ധുവിന്റെ എതിരാളി. 2017-ല്‍ സിന്ധു സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം നേടിയിട്ടുണ്ട്.
അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന എച്ച്.എസ്.പ്രണോയ് സെമിയില്‍ തോറ്റ് പുറത്തായി. ഫ്രാന്‍സിന്റെ അര്‍നൗഡ് മെര്‍ക്കിളാണ് പ്രണോയിയെ കീഴടക്കിയത്. സ്‌കോര്‍: 21-19, 21-16.