തിരുവനന്തപുരം: ഓരോ മലയാളിയും 72430 രൂപ കടക്കാരനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ധൂർത്ത് നടത്തുകയാണ്.യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ ഒന്നര ലക്ഷം കോടിയായിരുന്ന പൊതുകടം ഇപ്പോൾ രണ്ടര ലക്ഷം കോടിയായെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്‍റെ ധൂർത്തും അച്ചടക്കമില്ലായ്മയുമാണ്. സർക്കാർ വികസനത്തിന് ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഒന്നും നടക്കുന്നില്ല. കഴിഞ്ഞ മാസം ശമ്പള ബില്ലും മന്ത്രിമാരുടെ വിദേശയാത്ര ബില്ലും മാത്രമാണ് മാറിയത്.
മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര ധൂർത്താണ്. കിയാലിനെയും കിഫ്ബിയെയും ഇനിയെങ്കിലും ഓഡിറ്റിന് വിധേയമാക്കണം. ഇംപീച്ച്മെന്റ് നേരിടാതെ കിയാലിൽ 20 (2) അനുസരിച്ച് ഓഡിറ്റ് നടപ്പാക്കണം. കിഫ് ബി യിലും ഇതാണ് സംഭവിക്കുക
സഹകരണ യൂണിയനിൽ മാത്രമല്ല, എല്ലാ വകുപ്പിലും പിൻവാതിൽ നിയമനം തകതിയായി നടക്കുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…