യുക്രെയ്ൻ- രണ്ട് ദിവസമായി ഇരുപക്ഷവും നടത്തിയ വലിയ വ്യോമാക്രമണത്തിന് ശേഷം ശക്തമായ റഷ്യൻ വ്യോമാക്രമണത്തിന് വീണ്ടും യുക്രെയിൻ വിധേയമായി. ശനിയാഴ്ച റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറോഡിൽ 24 പേരുടെ മരണത്തിനിടയാക്കിയ യുക്രെയിൻ്റെ വ്യോമാക്രമണത്തിനെതിരെ റഷ്യ ഇന്ന് തിരിച്ചടിച്ചു, ഇരു രാജ്യങ്ങളിലുമായി 41 പേർക്കെങ്കിലും ജീവൻ നഷ്ടമായെന്നാണ് കിവിൽ നിന്ന് പുറത്തുവരുന്ന വാർത്ത. ഇതുവരെയുള്ള യുദ്ധത്തിലെ ഏറ്റവും വലിയ മിസൈൽ ബോംബാക്രമണമാണ് പുതുവർഷ തലേന്ന് നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഒറ്റരാത്രികൊണ്ട് വിക്ഷേപിച്ച 49 റഷ്യൻ ഡ്രോണുകളിൽ 21 എണ്ണം നശിപ്പിച്ചതായി യുക്രെയ്നിൻ്റെ വ്യോമസേന ഞായറാഴ്ച റിപ്പോർട്ട് ചെയ്തു, മിക്ക ആക്രമണങ്ങളും ഖാർകിവ്, കെർസൺ, മൈക്കോളൈവ്, സപോരിജിയ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു. റഷ്യയുമായി അതിർത്തി പങ്കിടുന്ന നഗരത്തിൽ ഒറ്റരാത്രികൊണ്ട് ആറ് മിസൈലുകളെങ്കിലും പതിച്ചു ഇതിൽ 28 പേർക്ക് പരിക്കേറ്റതായി ഖാർകിവ് റീജിയണൽ ഗവർണർ പറഞ്ഞു.
12 ഫ്‌ളാറ്റുകൾ, 13 വീടുകൾ, ആശുപത്രികൾ, ഒരു ഹോട്ടൽ കെട്ടിടം, ഒരു കിൻ്റർഗാർഡൻ, വാണിജ്യ പരിസരം, ഗ്യാസ് പൈപ്പ്‌ലൈൻ, കാറുകൾ എന്നിവയ്ക്കും നാശനഷ്ടം സംഭവിച്ചതായി യുക്രൈൻ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. പുതുവർഷത്തിൻ്റെ തലേദിവസം, റഷ്യക്കാർ ഞങ്ങളുടെ നഗരത്തെ ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾ ഭയപ്പെടുന്നില്ല – ഞങ്ങൾ തകർക്കാനാവാത്തവരും അജയ്യരുമാണ് യുക്രെയിൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..
കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…
ദില്ലി: വിവാദ കരിമണൽ കമ്പനിയായ സി എം ആർ എൽ 103 കോടിയുടെ ദുരൂഹ ഇടപാടുകൾ നടത്തിയതായി രജിസ്ട്രാർ ഓഫ്…
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 57 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെ 40.09…
തിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യുഡിഎഫ് നിയമസഭ…
തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…