ഇസ്ലാമിസ്റ്റുകളുടെ ആഗോളഭീകരവാദവും ആ ഭീകരവാദത്തിന്റെ കേരളത്തിലേക്കുള്ള കടന്നു വരവും തന്നെയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. അത് പാലാബിഷപ്പ് നടത്തിയ പ്രസ്താവനയുടെ പേരിൽ ഒരാഴ്ചയോ മറ്റോ നീണ്ടു നിൽക്കുന്ന ചർച്ചകൾക്കൊടുവിൽ മറന്നു കളയേണ്ടുന്ന ഒന്നല്ല. കാരണം ഇസ്ലാം ഭീകരവാദം നമുക്ക് ചുറ്റും ആഴത്തിൽ വേരോടിയിരിക്കുന്നു. നമ്മെ നശിപ്പിക്കാനും ഇസ്ലാം രാജ്യം സ്ഥാപിക്കാനുമായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഭീകരവാദികളുടെ മുഖം മൂടികൾ ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ് ഈ നേരങ്ങളിൽ.
ഭീകരവാദത്തിനെതിരെ സംസാരിച്ചാൽ വർഗീയവാദി ആക്കിക്കളയുമോ എന്നുള്ള ഭയം തന്നെയാണ് പലരെയും മിണ്ടാതിരിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു വർഗീയവാദവും മനസ്സിൽ ചുമക്കാത്തവർ മതം തിന്നു ജീവിക്കുന്ന വർഗീയവാദികൾക്കെതിരെ ശബ്ദിക്കാൻ വരെ ഭയപ്പെടേണ്ട അവസ്ഥയാണ്.
പക്ഷെ നമ്മൾ എതിർക്കുന്നത് ഇസ്ലാം മതത്തെയല്ല, ഇസ്ലാം മതത്തെ ഭീകരവാദമാക്കി മാറ്റി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി ഇസ്ലാം രാജ്യം സ്ഥാപിക്കാൻ ഒരുങ്ങിയിറങ്ങുന്ന തീവ്രവാദികളെയാണ്.
മറ്റു മതങ്ങളിൽ നിന്നും എന്തുകൊണ്ട് ഇത്രയുമധികം ഭീകരവാദം വളരുന്നില്ലെന്ന് ഇസ്ലാം മതക്കാർ തന്നെ ഒന്ന് ചിന്തിച്ചു നോക്കേണ്ടതാണ്.
പല പേരുകളിൽ പല മുഖങ്ങളിൽ ആ ഭീകരവാദം ലോകത്തെ നശിപ്പിക്കാൻ പടർന്നു പന്തലിച്ചു നിൽക്കുന്നു.
അഫ്ഗാനിസ്ഥാനിൽ കൊമേഡിയൻ്റ തല വെട്ടുമ്പോൾ അവർ താലിബാൻ ആണ്.
ജോസഫ് മാഷിന്റെ കൈ വെട്ടുമ്പോള്‍ അവര്‍ പോപ്പുലര്‍ ഫ്രണ്ട് ആണ്.
അഭിമന്യുവിനെ കൊല്ലുമ്പോൾ അവർ എസ് ഡി പി ഐ ആണ്.
കാശ്മീരില്‍ സാധാരണക്കാരെ കൊല്ലുമ്പോള്‍ അവര്‍ ലക്ഷര്‍- ഇ- തോയിബ ആണ്…
ഇന്ത്യന്‍ വിമാനം റാഞ്ചി കാഠ്മണ്ഠുവില്‍ കൊണ്ടുപോയി വിലപേശുമ്പോള്‍ അവര്‍ ജയ്ഷെ മുഹമ്മദ് ആണ്.
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുമ്പോള്‍ അവര്‍ അല്‍ – ക്വയിദ ആണ്.
മ്യാന്‍മറില്‍ ബുദ്ധസന്യാസികളെ ആക്രമിക്കുമ്പോള്‍ അവര്‍ രോഹിങ്ക്യന്‍സ് ആണ്.
സിറിയയില്‍ കൂട്ടക്കുരുതി നടത്തുമ്പോള്‍ അവര്‍ ഐ എസ് ആണ്.
നൈജീരിയയിൽ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുമ്പോൾ അവർ ബോക്കാ ഹറാം ആണ്.
നൈജീരിയയിലെ ബോക്കാ ഹറാം മുതൽ ഇന്തോനേഷ്യയിലെ ജമ ഇസ്ലാമിയ വരെ ലോകത്തിന്റെ ക്യാൻസർ ആയ വർഗമാണ് ഈ ഭീകരവാദികൾ.
മതേതരത്വത്തിന്റെ മറവിൽ അവർ കേരളത്തിലും പിടിമുറുക്കുന്നു.
പേരുകൾ പലതാണെങ്കിലും ആത്യന്തികമായി അവര്‍ക്ക് ഒരു മുഖമേ ഉള്ളു… ഭീകരവാദം. അതും ഇസ്ലാമിക ഭീകരവാദം!
അതൊരു നടുക്കുന്ന യാഥാർത്ഥ്യമായി നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ നമ്മൾക്ക് എങ്ങനെയാണ് നിശബ്ദരാകാൻ സാധിക്കുക.
അങ്ങനെ ഇസ്ലാം ഭീകരവാദത്തിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കി തീർക്കാൻ പല വഴികളും അവർ ഒരുക്കുന്നുണ്ട്. അതിന്റെ കൃത്യമായ ഒരു ഉദാഹരണമാണ് മാസങ്ങൾക്ക് മുൻപ് സക്കീർ നായിക് നടത്തിയ ഒരു പ്രസ്താവന.
“ഇസ്ലാമിനെയും മുഹമ്മദിനെയും വിമർശിക്കുന്ന ഇന്ത്യക്കാരായ അമുസ്ലിങ്ങളുടെ ഒരു ഡാറ്റ ബാങ്ക് മുസ്ലീം രാജ്യങ്ങൾ തയ്യാറാക്കണം. ആ പട്ടികയിലുള്ളവർ എന്നെങ്കിലും ഒരു മുസ്ലീം രാജ്യം സന്ദർശിച്ചാൽ അവരെ എയർപോർട്ടിൽ വെച്ചുതന്നെ അറസ്റ്റ് ചെയ്ത് തടവിലാക്കുക. ഞങ്ങൾക്ക് ഒരു ഡാറ്റാബേസ് ഉണ്ടെന്നും പരസ്യമാക്കുക. പക്ഷെ പേരുകൾ വെളിപ്പെടുത്തരുത്. അവർ വരുന്ന നിമിഷം, അവരെ അറസ്റ്റ് ചെയ്യുക, അവരെ കോടതിയിലേക്ക് കൊണ്ടുപോയി ശിക്ഷിക്കുക, ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരായി സംസാരിക്കുന്നവരും ആശയം പ്രചരിക്കുന്ന എല്ലാവരും ഭയപ്പെടും.”
ഇതായിരുന്നു സക്കീർ നായികിന്റെ പ്രസ്താവന.
ഇസ്ലാമിനെയോ പ്രവാചകനെയോ വിമർശിക്കുന്ന അമുസ്ലിങ്ങളായ ഇന്ത്യക്കാരുടെ ഒരു ഡാറ്റാബേസ് സൃഷ്ടിക്കാൻ അറബ് രാജ്യങ്ങളോട് നായ്ക് ആഹ്വാനം ചെയ്യുകയും, അത്തരം ആളുകൾ ഗൾഫ് സന്ദർശിക്കുന്ന വേളയിൽ അവരെ ജയിലിൽ അടക്കുകയും ചെയ്യണമെന്ന ആഹ്വാനം തീരെ ചെറുതായി കാണേണ്ട ഒന്നല്ല. അബ്ദുൽ ഖാദർ പുതിയങ്ങാടിയെന്ന ഇസ്ലാം മതവിമർശകനെ യു.എ.ഇയിൽ മതനിന്ദാക്കുറ്റത്തിന് 3 വർഷം തടവ് ശിക്ഷ നൽകിയിരിക്കുകയാണ്. അബ്ദുൽ ഖാദറിന്റെ ഈ അറസ്റ്റ് തികച്ചും ആസൂത്രിതമായിരുന്നു. അറബിയിൽ എഴുതപെട്ട ഇസ്ലാമിക മതസാഹിത്യം മലയാളത്തിലാക്കി പ്രചരിപ്പിച്ചതിനു ഖാദറിനെ ഒറ്റിക്കൊടുത്തത് കേരള താലിബാനികൾ ആയിരുന്നു എന്നതാണ് വാസ്തവം. മലയാളത്തിൽ ഖാദർ നടത്തിയ മത വിമർശങ്ങൾ അറബിയിൽ തർജ്ജമ ചെയ്തു നൽകുകയായിരുന്നു ഇവർ.
ഇവിടെ ഭാരതത്തിൽ ഏത് മതത്തെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നവർ ഇസ്ലാം മതത്തിലെ പ്രാകൃതനിയമങ്ങൾക്കെതിരെ ശബ്ദിക്കാൻ മടിക്കുന്നത് വെറുതെയല്ല. ഇന്ത്യയിൽ ഏതെങ്കിലും ഇസ്ലാം മതക്കാരനെ മതനിന്ദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്താൽ നരേന്ദ്രമോദിയെ തെറി വിളിക്കുകയും ഫാസിസം എന്ന് അലറുകയും ചെയ്യുന്ന അതേ ഇസ്ലാമിസ്റ്റുകൾ അറബ് രാജ്യങ്ങൾ ഏതെങ്കിലും ഇസ്ലാം വിമർശകനെ ജയിലിലടച്ചാൽ അത് ആഘോഷമാക്കും. അതാണ് രാജ്യത്തെ നിയമങ്ങളുടെ ശക്തി എന്ന് വാഴ്ത്തിപ്പാടും.
ഇത്തരം ഇരട്ടത്താപ്പ് ചുമക്കുന്ന ഇസ്ലാമിസ്റ്റുകളുടെ യഥാർത്ഥ ചിത്രം ഇപ്പോൾ കൂടുതൽ വെളിവായി വന്നിരിക്കുന്നു. അവർ പരസ്യമായി പാല ബിഷപ്പിനെതിരെ തെരുവിലിറങ്ങിയിരിക്കുന്നു. ബിഷപ്പ് ഒരിക്കലും ഇസ്ലാം മതത്തെയല്ല പറഞ്ഞത് ഇസ്ലാം മത ഭീകരവാദികളെയാണ് എന്നിരിക്കെ ഇടതു വലതു രാഷ്ട്രീയക്കാർ പോലും മതേതതരത്വം തകർന്നു വീഴുന്നു എന്ന നിലവിളിയോടെ ഭീകരവാദികൾക്കൊപ്പം നിൽക്കുമ്പോൾ ചിന്തിക്കേണ്ടത് നാം ഓരോരുത്തരുമാണ്. പ്രതികരിക്കേണ്ടത് നാം ഓരോരുത്തരുമാണ്. പ്രതികരിച്ചാൽ വർഗീയവാദി എന്ന ചാപ്പ നമ്മുടെ മേൽ അടിച്ചേൽപ്പിക്കുമോ എന്ന് ഭയന്ന് മിണ്ടാതെയിരുന്നാൽ ഈ ഭീകരവാദികൾ ഇല്ലാതാക്കുന്നത് നമ്മുടെ നാടിനെത്തന്നെയായിരിക്കും.

