നേപ്പാൾ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹ നിർമ്മാണത്തിനായി ലക്ഷണമൊത്ത രണ്ട് സാളഗ്രാമങ്ങളുമായി വിഎച്ച്പി പ്രവർത്തകർ നേപ്പാളിൽ നിന്നും മടക്കയാത്രയാരംഭിച്ചു. മുൻ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധിയും യാത്രയ്‌ക്കൊപ്പം അണിചേർന്നിട്ടുണ്ട് . ഫെബ്രുവരി ഒന്നാം തീയതിയോടെ, സംഘം ഗോരക്നാഥ് ക്ഷേത്രത്തിലെത്തിച്ചേരും.
നേപാള ദേശത്തെ മുക്തിനാഥ് മേഖലയിലായി ഗണ്ഡകീ നദിയുടെ തീരത്ത് മാത്രം കാണപ്പെടുന്ന സവിശേഷമായ ശിലകളാണ് സാളഗ്രാമങ്ങൾ. വൈഷ്ണവർ ഇവയെ വിഷ്ണു സങ്കൽപ്പത്തോടെ ആരാധിക്കുന്നു. ലക്ഷ്മീജനാർദ്ദനം, രഘുനാഥം, ഹയഗ്രീവം തുടങ്ങി സാളഗ്രാമങ്ങൾ 19 തരമുണ്ട്.
ക്ഷേത്രനിർമാണത്തിൽ വിദഗ്ധരായ സംഘമാണ് ശിലകൾ തിരഞ്ഞെടുത്തത്. 60 മില്യൺ വർഷം പഴക്കമുള്ള ശിലകൾ രണ്ടും യഥാക്രമം പതിനാലും ഇരുപത്താറും ടൺ ഭാരമുള്ളവയാണ്. എട്ടര അടി ഉയരമുള്ള വിഗ്രഹത്തിന്റെ നിർമ്മാണം അടുത്ത വർഷം മകരസംക്രാന്തിക്കു മുമ്പായി പൂർത്തിയാകും.
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…
ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp
കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…