മലപ്പുറം: പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍. ഉസ്താദിന് ആ കാര്യം രഹസ്യമായി പറയാമായിരുന്നുവെന്ന് ജലീല്‍. പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും, സംഭവത്തില്‍ ശരിക്കും തെറ്റുകാര്‍ സംഘാടകരാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
‘സമസ്തയുടെ നിലപാട് അതാണെന്ന് അറിഞ്ഞിട്ടും പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കേണ്ടിയിരുന്നില്ല. പെണ്‍കുട്ടിയെ വേദിയില്‍ കയറ്റിയത് തെറ്റായി തോന്നിയെങ്കില്‍ ഉസ്താദ് അത് രഹസ്യമായി സംഘാടകരോട് പറയണമായിരുന്നു. ഉസ്താദ് പരസ്യമായി തന്റെ അഭിപ്രായം പറഞ്ഞ രീതിയോട് അംഗീകരിക്കുന്നില്ല’, ജലീല്‍ പറഞ്ഞു.
അതേസമയം, തെറ്റ് തിരുത്തേണ്ടതിനു പകരം വീണ്ടും പെണ്‍കുട്ടിയെ അപമാനിച്ചുകൊണ്ട് സമസ്തയുടെ നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. പുരുഷന്‍മാര്‍ നില്‍ക്കുന്ന വേദിയില്‍ കയറുമ്ബോള്‍ പെണ്‍കുട്ടിക്ക് ലജ്ജ തോന്നാതിരിക്കാനാണ് പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
ഭാര്യയും മകനും തന്നെ മർദ്ദിച്ചുവെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുകയും നാടോടി ജീവിതം നയിക്കാൻ നിർബന്ധിക്കുകയും…
കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി.സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത…
യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ്…
പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച്…
ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്‍പണകേസില്‍ ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി