കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുന്നതിനും 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതിനുമാണ് പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് മുതിര്‍ന്ന നേതാവും സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍.
ഭരണകക്ഷിയായ ബി.ജെ.പിയില്‍ സാധാരണ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും, തുടര്‍ച്ചയായ രണ്ട് ലോക്സഭ പരാജയങ്ങള്‍ക്ക് ശേഷം മോദിക്കെതിരെ പോരാടാനുള്ള കോണ്‍ഗ്രസിന്റെ ശേഷിയില്‍ അവര്‍ക്ക് വിശ്വാസമില്ലെന്ന് ഒരു അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. പാര്‍ട്ടി അണികള്‍ക്കുള്ളിലെ അതൃപ്തിയെക്കുറിച്ചും അദ്ദേഹം മറുപടി നല്‍കി.
‘പാര്‍ട്ടി പ്രവര്‍ത്തകർക്ക് ബഹുമാനം നല്‍കണം, അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് പ്രവര്‍ത്തകര്‍ക്ക് തോന്നണം, ഇപ്പോള്‍ എല്ലാ തീരുമാനങ്ങളും ദില്ലിയിലെ ഉന്നതര്‍ എടുക്കുമെന്ന പ്രതീതിയാണ് അവര്‍ക്കുളളത്’ എംപി പറഞ്ഞു. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം അടിയന്തര ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.
ഒക്ടോബര്‍ 17 നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെയാണ് തരൂര്‍ മത്സരിക്കുന്നത്. രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഗാന്ധി കുടുംബമല്ലാത്ത ഒരാള്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനം വഹിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 19 ന് നടക്കും, അതേ ദിവസം തന്നെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…
പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…
മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…
ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…