കട്ടപ്പന: അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോഡർ (എഡിഎച്ച്ഡി) രോഗമുള്ള കുട്ടിയെ പുറത്താക്കിയ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയുമായി ബാലാവകാശ കമ്മീഷൻ. മരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിലെ ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് അച്ചടക്കമില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. തുടര്‍ന്ന് വിഷയം പരിശോധിച്ച കമ്മിഷന്‍ അംഗം എന്‍. സുനന്ദയാണ് വിദ്യാര്‍ത്ഥിക്ക് പുനഃപ്രവേശനം നല്‍കാന്‍ തൊടുപുഴ വിദ്യാഭ്യാസ ഉപഡറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഒന്നാം ക്ലാസ് മുതൽ ഇതേ സ്‌കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. വിദ്യാർത്ഥിയെയും രക്ഷിതാവിനെയും നേരിട്ട് കാണുകയും സ്‌കൂൾ അധികൃതരെ ഹിയറിംഗ് നടത്തുകയും ചെയ്തതിന് ശേഷമാണ് കമ്മീഷൻ ഉത്തരവ്. സ്‌കൂൾ പ്രിൻസിപ്പളിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി സമയബന്ധിതമായി പൂർത്തിയാക്കാനും കമ്മീഷൻ ഉത്തരവിനെ തുടർന്ന് സ്വീകരിക്കുന്ന നടപടികൾ 15 ദിവസത്തിനകം സമർപ്പിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india
ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…
ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…
ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA
തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…