Monday, April 29, 2024
spot_img

വിവാഹ വാ​ഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ പിടിയിൽ; ഇരകളുടെ പക്കൽ നിന്നും പണവും, സ്വർണ്ണവും തട്ടിയെടുത്ത പ്രതിയെ റിമാൻഡ് ചെയ്ത് കോടതി

തിരുവനന്തപുരം: വിവാഹം വാ​ഗ്ദാനം നൽകി യുവതികളെ പീഡിപ്പിക്കുകയും, പണവും, സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്യുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷൻസ് കോടതി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) റിമാൻഡ് ചെയ്തത്.

തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ള വിവാ​ഹിതരും, വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളുമാണ് ഇരകൾ. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ ബസിലെ യാത്രക്കാരുമായി സൗഹൃതം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടർന്ന് പണവും, സ്വർണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തിൽ എട്ടോളം യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി.

പ്രതിയുടെ അക്കൗണ്ടിൽ നിന്നും 22 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും, സ്വർണ്ണവും ഉൾപ്പെടെ തട്ടിയെടുത്ത പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ഒളിവിലായിരുന്ന പ്രതി നൽകിയ മുൻകൂർ ജാമ്യം പരി​ഗണിക്കവെയാണ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്.

Related Articles

Latest Articles