ശ്രീനഗർ: ഭീകരരെ മുഴുവൻ രാജ്യത്തു നിന്നും വകവരുത്തുമെന്ന പ്രതിജ്ഞ അതിവേഗം പൂർത്തിയാക്കു ന്നതിന്റെ കണക്കുകൾ പുറത്തുവിട്ട് ജമ്മുകശ്മീർ പോലീസ്. ഈ വർഷം ആരംഭിച്ച ശേഷം നടന്ന തിരച്ചിലുകളിലും ഏറ്റുമുട്ടലുകളിലുമായി വധിച്ച ഭീകരരുടേയും അവരുടെ സംഘടനാ പശ്ചാത്തലവുമാണ് പുറത്ത് വിട്ടത്.
ജനുവരി മാസത്തിൽ മാത്രം 11 ലേറെ ഭീകരരെ വധിച്ചതുമായി ബന്ധപ്പെട്ട കണക്കുകൾ ഡിജിപി ദിൽബാഗ് സിംഗ് ആ മാസം പുറത്ത് വിട്ടതാണ്. തുടർന്ന് സാധാരണക്കാരെ അടക്കം നാലുപേരെ വധിച്ചതോടെ സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായി നടത്തുന്നത് അതിശക്തമായ ഓപ്പറേഷനുകളാണ്.
പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 62 ഭീകരരെയാണ് ഏറ്റുമുട്ടലുകളിലൂടെ സൈന്യം വധിച്ചരിക്കുന്നത്. ഇതിൽ ഏറ്റവുമധികം പേരും ലഷ്‌ക്കർ ഇ തൊയ്ബയുടെ ഭീകരരാണ്. രണ്ടാം സ്ഥാനത്തുള്ളത് ജയ്‌ഷെ ഇ മുഹമ്മദുമാണ്. 39 ലഷ്‌ക്കർ, 15 ജയ്‌ഷെ, 6 ഹിസ്ബുൾ മുജാഹിദ്, 2 അൽബദർ എന്നിങ്ങനെയാണ് കണക്കുകൾ. കൊല്ലപ്പെട്ടവരിൽ 47പേരും ജമ്മുകശ്മീർ സ്വദേശികളാണ്. 15 പേർ പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറിയവരാണെന്നും ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. നവവധുവിനെ അക്രമിച്ച സംഭവത്തില്‍…
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച
സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM
പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…
ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…