ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 16 ന് തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും തമിഴ്‌നാട് സര്‍ക്കാര്‍ പിന്മാറി. ഇതുസംബന്ധിച്ച് നേരത്തേ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയ സര്‍ക്കാര്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചു. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി നവംബർ 16 മുതല്‍ ഒന്‍പത്, പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളും കോളേജുകളും തുറക്കാനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യാപകമായ എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.
അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും പി.എച്ച്.ഡി. ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഡിസംബര്‍ രണ്ട് മുതല്‍ ക്ലാസുകള്‍ തുടങ്ങും. ഈ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ഹോസ്റ്റലുകളും തുറക്കും. സ്‌കുളുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം നവംബര്‍ 16ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. മാര്‍ച്ച് മുതല്‍ തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ടിവി ചാനലുകള്‍ വഴിയും ഓണ്‍ലൈനായുമാണ് നിലവില്‍ ക്ലാസുകള്‍ നടക്കുന്നത്.
റാഞ്ചി: പാക് അധീന കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആ മണ്ണ് ഭാരത്തതിന്റേതാണെന്നും ഒരു…
ദില്ലി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരെ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ ഡി. റോസ്…
ഇന്ത്യയിലിരുന്ന് ഇന്ത്യവിരുദ്ധ പ്രസ്താവനകളുമായി കോൺഗ്രസ് നേതാവ് ; വാരിയലക്കി ബിജെപി
ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ അധിക കുറ്റപത്രവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്‌രിവാളിനെതിരെ 224 പേജുള്ള അധിക കുറ്റപത്രമാണ് ദില്ലി…
ദില്ലി : കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് ശതമാനം പുറത്തുവിട്ടതിൽ അപാകതകളുണ്ടെന്നും വോട്ടെടുപ്പിനെ…
മുംബൈ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് പാർട്ടിക്ക് തന്നെ…