ദില്ലി : ഭീകരവാദത്തിനെതിരെ ഇന്ത്യ എല്ലായ്‌പ്പോഴും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഭീകരവാദത്തിനെതിരെ കൃത്യവും ശക്തവുമായ നിലപാട് സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും ജയശങ്കർ വ്യക്തമാക്കി.
കേന്ദ്രത്തിൽ ഇപ്പോഴുള്ള സർക്കാരും ശക്തമായ ഭരണവുമെല്ലാം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഇന്ത്യ തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടാണ് എടുക്കുന്നത്. കാരണം ഇന്ത്യ തീവ്രവാദത്തിന്റെ വലിയ ഇരകളാണ്. തീവ്രവാദം നമ്മളെ ബാധിക്കുമ്പോൾ നമുക്ക് അത് വലിയ പ്രശ്‌നമായിട്ടും, എന്നാൽ മറ്റൊരാളെ അത് ബാധിക്കുമ്പോൾ അത് ഗൗരവമുള്ള കാര്യമല്ലെന്നും പലരും ചിന്തിക്കുന്നു. എന്നാൽ അതിൽ നിന്ന് മാറി സ്ഥിരതയുള്ള നിലപാട് ഉണ്ടാകേണ്ടത് ആവശ്യമാണെന്നും എസ് ജയശങ്കർ വ്യക്തമാക്കി. ശക്തവും സ്ഥിരതയുമുള്ള സർക്കാർ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് വിദേശരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്‌ക്ക് മികച്ച പ്രതിച്ഛായയാണ് ഉള്ളതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…