അഴിമതിയില്ലാത്ത ഭരണം, വിലക്കയറ്റമില്ലാത്ത കേരളം, അതായിരുന്നു ഇടത് സർക്കാർ അധികാരത്തിലേറിയപ്പോൾ അവരുടെ പ്രഖ്യാപിത ലക്ഷ്യം. എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും എന്നായിരുന്നു അവരുടെ ആപ്ത വാക്യമെങ്കിലും ഒന്നുമൊട്ടും ശരിയായില്ലെന്ന് മാത്രമല്ല, സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടക്കെണിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, കേരളാ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.എൽ.എ കെ.ബി ഗണേഷ് കുമാർ.
കേരളത്തിൽ 50വർഷത്തിനിടെ ഒരു പുരോഗമനവുമുണ്ടായിട്ടില്ലെന്നാണ് എം.എൽ.എ തുറന്നടിച്ചിരിക്കുന്നത്. 50 വർഷം മുൻപ് എന്ത് പ്രശ്നമാണോ ഉണ്ടായിരുന്നത് അത് ഇപ്പോഴും നിലനിൽക്കുന്നതായും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. അതേസമയം, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വേദിയിലിരിക്കുമ്പോഴായിരുന്നു എം.എൽ.എയുടെ വിമർശനം.
കേരളത്തിന്റെ മൊത്തം ചെലവിനായി എടുക്കുന്ന പണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി മാറ്റുന്ന വിഹിതം അതിന്റെ 74ശതമാനമാണ്. ആ ശമ്പളത്തെ 100ശതമാനമായി കണക്കാക്കിയാൽ അതിൽ 64ശതമാനവും പോകുന്നത് സ്‌കൂൾ – കോളേജ് അദ്ധ്യാപകർക്കാണ്. എന്നാൽ, അതിന് പറ്റിയ ഫലം തിരിച്ച് കിട്ടുന്നുണ്ടോയെന്നും ഗണേഷ് കുമാർ തുറന്നടിച്ചു. 50 വർഷം മുൻപിറങ്ങിയ ‘ഈ നാട്’ എന്ന സിനിമയിൽ പറയുന്ന എല്ലാ പ്രശ്നങ്ങളും, ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതിനർത്ഥം കേരളത്തിൽ ഈ 50വർഷത്തിനിടെ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നതാണെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.
കൂടാതെ, വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തണമെങ്കിൽ ഓൾ പാസ് സിസ്റ്റം നിർത്തണമെന്നും എം.എൽ.എ വ്യക്തമാക്കി. എന്തെന്നാൽ, ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ തോൽപ്പിക്കരുതെന്നാവശ്യപ്പെട്ട ഉത്തരവിറക്കിയ ഒരു മണ്ടൻ ഇവിടെയുണ്ടായിരുന്നു. ആ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതേസമയം, SSLCയിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ ജയിക്കാൻ കഴിയും. കുറച്ചുകൂടി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉത്തരവാദിത്വം നൽകുന്ന ഒരു പഠന സംവിധാനം കൊണ്ട് വരണമെന്നും ഗണേഷ് കുമാർ തുറന്നടിച്ചു.
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…
കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…