പാലക്കാട്: സിക്കിമിൽ വീരമൃത്യുവരിച്ച 221 ആർട്ടിലറി രജിമന്റിൽ നായിക് പാലക്കാട് മാത്തൂർ സ്വദേശി വൈശാഖിന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി നൽകി. വൈശാഖിൻ്റെ പൂർണ സൈനിക ബഹുമതികളോടെ ഐവർ മഠത്തിൽ സംസ്‌കരിച്ചു. ചുങ്കമനം എയുപി സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം ഐവർ മഠത്തിലെത്തിച്ചത്. നൂറുകണക്കിന് പേരാണ് വൈശാഖിനെ അവസാനമായി ഒരു നോക്ക് കാണാനായി ഒഴുകിയെത്തിയത്. മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു.
ഇന്നലെ രാത്രിയോടെയാണ് വൈശാഖിന്റെ ഭൗതികശരീരം ജന്മനാടായ പാലക്കാട് എത്തിച്ചത്. കോയമ്പത്തൂരിൽ നിന്നും റോഡ് മാർഗം എത്തിച്ച ഭൗതികശരീരം വാളയാറിൽ മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ശനിയാഴ്ച രാവിലെയോടെയാണ് ഭൗതികശരീരം ഹെലികോപ്റ്ററിൽ ഗാങ്ടോക്കിലേക്ക് എത്തിച്ചത്. അവിടെ നിന്നും പോസ്റ്റ്മോർട്ടത്തിനും എംബാമിങ്ങിനും ശേഷം വൈകിട്ട് ആറ് മണിയോടെ കോയമ്പത്തൂരിലേക്ക് എത്തിക്കുകയായിരുന്നു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…