Tuesday, May 14, 2024
spot_img

അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങൾക്ക് പുതിയ വിലക്ക്; ഹിജാബ് ധരിക്കാത്തവർക്ക് ഇനി മുതൽ സാധനങ്ങൾ നൽകരുത്; കടയുടമകൾക്ക് നിർദ്ദേശവുമായി താലിബാൻ; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ഉത്തരവ്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തുന്നത് തുടർന്ന് താലിബാൻ ഭരണകൂടം. ഹിജാബ് ധരിക്കാത്തവർക്ക് ഇനി മുതൽ സാധനങ്ങൾ നൽകരുതെന്നാണ് കടയുടമകൾക്ക് താലിബാൻ നൽകിയിരിക്കുന്ന പുതിയ ഉത്തരവ്. അഫ്ഗാനിലെ ബാൽക്ക് പ്രവിശ്യയിലാണ് താലിബാൻ ഭരണകൂടം നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭരണകൂടത്തിന്റെ മുന്നറിയിപ്പുണ്ട്.

അധികാരത്തിലേറയത് മുതൽ സ്ത്രീകളെ അടിച്ചമർത്തുന്ന നടപടികളാണ് താലിബാൻ സ്വീകരിച്ചുവരുന്നത്. സ്ത്രീകൾ വീടിനുള്ളിലും പൊതുസ്ഥലത്തും ഹിജാബ് ധരിക്കണമെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ ഇപ്പോഴത്തെ ഉത്തരവ്. ഇത് പൂർണമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം. നിയമം ലംഘിക്കുന്നവർക്ക് തടവ് ഉൾപ്പെടെ കർശനമായ ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് അഫ്ഗാൻ സർക്കാർ വ്യക്തമാക്കി.

അധികാരത്തിലേറിയതിന് പിന്നാലെ പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകുന്നതിന് നിരോധനം ഏർപ്പെടുത്തിയായിരുന്നു സ്ത്രീവിരുദ്ധ നയങ്ങൾക്ക് താലിബാൻ തുടക്കം കുറിച്ചത്. സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യം താലിബാൻ ഇല്ലാതാക്കി. ഹിജാബ് നിർബന്ധമാക്കി. സ്ത്രീകൾ അഭിനയിക്കുന്ന സിനിമകൾക്ക് പോലും നിരോധനം ഏർപ്പെടുത്തിയിരുന്നു.

Related Articles

Latest Articles