പത്തനംതിട്ട : കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതല വഹിക്കുന്ന കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെ ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈ നിർമാണ വിഭാഗം ഓഫിസിലേക്കു മാറ്റി. നിലവിൽ 2 ചീഫ് എൻജിനീയർ തസ്തികകളാണു കൊച്ചി ഓഫിസിലുള്ളത്.
ചീഫ് അഡ്മിനിട്രേറ്റീവ് ഓഫിസറും ചീഫ് എൻജിനീയർ (സൗത്ത്) വരുന്ന ജൂൺ മാസം വിരമിക്കുകയാണ് ഇതിനിടെ ചീഫ് എൻജിനീയറെ (നോർത്ത്) ചെന്നൈ നിർമ്മാണ വിഭാഗം ഓഫീസിലേക്ക് മാറ്റുന്നതോടെ കേരളത്തിലെ റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗത കുറയുമെന്നാണ് കരുതപ്പെടുന്നത്. പാതകളിലെ വേഗം കൂട്ടുന്ന പദ്ധതികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കാനിരിക്കെയാണ് പ്രധാന ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നത് പദ്ധതികളെ ദോഷകരമായി ബാധിക്കും.
ചെന്നൈയിലെ നിർമാണ വിഭാഗം ഓഫിസിൽ 6 ചീഫ് എൻജിനീയർമാരുടെ തസ്തിക നിലവിലുള്ളപ്പോഴാണ് കേരളത്തിന്റെ തസ്തികകൂടി അവിടേക്കു മാറ്റുന്നത്. 6 ചീഫ് എൻജിനീയർമാർക്കുള്ള പണി തന്നെ തമിഴ്നാട്ടിൽ ഇല്ലെന്നാണ് ആരോപണം. ഇക്കഴിഞ്ഞ രണ്ടിനാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. എറണാകുളം മുതൽ മംഗളൂരു വരെയുള്ള പണികളാണു ചീഫ് എൻജിനീയർ (നോർത്ത്) മേൽനോട്ടത്തിൽ നടന്നിരുന്നത്.
എറണാകുളം മുതൽ തിരുനെൽവേലി വരെയുള്ള നിർമാണ ജോലികളാണ് ചീഫ് എൻജീനിയർ (സൗത്ത്) മേൽനോട്ടത്തിൽ ചെയ്യുന്നത്. എറണാകുളം–തുറവൂർ, തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ, നേമം ടെർമിനൽ നിർമാണം,എറണാകുളം–ഷൊർണൂർ മൂന്നും നാലും പാത, കൊല്ലം, തിരുവനന്തപുരം, വർക്കല, എറണാകുളം, തൃശൂർ, കോഴിക്കോട് സ്റ്റേഷൻ നവീകരണ പദ്ധതികൾ തുടങ്ങിയ പദ്ധതികൾ കേരളത്തിലുണ്ടെന്നിരിക്കെ ഉദ്യോഗസ്ഥരെ കുറയ്ക്കുന്നതു പ്രതിസന്ധി സൃഷ്ടിക്കും.
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !