തിരുവനന്തപുരം : ബിബിസിയുടെ വിവാദ ഡോക്യുമെൻറി വിവാദത്തിൽ രാജ്യതാല്പര്യം കണക്കിലെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയ തന്നെ ആക്രമിച്ചവർ ഭാരതത്തോടു ക്ഷമ ചോദിക്കേണ്ടി വരുന്ന കാലം വരുമെന്ന് അനിൽ ആൻറണി പറഞ്ഞു .
ഭാരതത്തെ ദുർബലപ്പെടുത്താനാണ് ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ തന്നെ എതിർത്തതിലൂടെ ശ്രമം നടന്നത്. രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും എതിർത്തവരാണ് തന്നെയും എതിർത്തതെന്നും അനിൽ ആരോപിച്ചു. രാജ്യത്ത് ഇന്നത്തെ കോൺഗ്രസുമായി ആർക്കും സഹകരിക്കാനാവില്ലെന്നും രാജ്യതാല്പര്യത്തിനായി പാർട്ടി ഭേദമന്യേ പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും സഹകരിക്കുമെന്നും അനിൽ പറഞ്ഞു.രാജ്യതാൽപര്യത്തിന് മുകളിൽ മറ്റൊരു രാഷ്‌ട്രീയമില്ല. രാജ്യതാൽപ്പര്യമാണ് വലുതെന്നും അദ്ദേഹം വ്യക്തമാക്കി