പാലക്കാട്: സൈലന്റ് വാലിയിൽ ഉണ്ടായത് കാട്ടുതീയല്ലെന്ന് ( Silent Valley Fire) കണ്ടെത്തൽ. വനംവകുപ്പാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. മനുഷ്യരാരോ ആണ് തീയിട്ടതെന്നും കാട്ടുതീ അല്ലായെന്നും വനംവകുപ്പ് അറിയിച്ചു. മൂന്ന് ദിവസമായി തുടരുന്ന കാട്ടുതീ ഇന്നലെയാണ് കുറച്ചെങ്കിലും നിയന്ത്രണ വിധേയമാക്കിയത്. പിന്നാലെയാണ് പ്രതികരണവുമായി വൈൽഡ് ലൈഫ് വാർഡൻ എത്തിയത്. വനംവകുപ്പിനോടും ജീവനക്കാരോടും ഉള്ള വിരോധം തീർക്കലാണ് ഇതിനുപിന്നിലെന്ന് വൈൽഡ് ലൈഫ് വാർഡൻ വിനോദ് കുമാർ പറഞ്ഞു.
എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ്, ഭവാനി റെയ്ഞ്ച് അസി. വാർഡൻ എ. ആശാലത എന്നിവരുടെ നേതൃത്വത്തിൽ 40 അംഗ സംഘം 3 ദിവസമായി തീ അണക്കാനുള്ള ശ്രമത്തിലാണ്.
എന്നാലിപ്പോഴും കാട്ടുതീ പൂർണ്ണമായും അണയ്‌ക്കാനായിട്ടില്ല. ഉൾക്കാട്ടിൽ പുല്ലുമേട്ടിലാണ് തീ പടർന്നു കൊണ്ടിരിക്കുന്നത്. അട്ടപ്പള്ളത്ത് മലയുടെ താഴ്ഭാഗത്ത് നിന്നും കത്തിത്തുടങ്ങിയ തീ മലമുകളിലേക്ക് പടരുകയായിരുന്നു. കാട്ടുതീ ഇന്ന് പൂർണ്ണമായും അണയ്‌ക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ധാരാളം ജന്തു ജീവജാലങ്ങളുള്ള കാട്ടിൽ വൻ മരങ്ങൾ ഉൾപ്പെടെ തീ വിഴുങ്ങിയിട്ടുണ്ട്.
മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…
കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|
കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…
പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…
കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|
ദില്ലി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റിൽ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…