ഏവരെയും പ്രതിസന്ധിയിലാഴ്ത്തിയ ഒന്നായിരുന്നു ലോക്ക്ഡൗൺ കാലം. എല്ലാ മേഖലയും കനത്ത പ്രതിസന്ധിയാണ് നേരിട്ടത്. കുട്ടികളുൾപ്പെടെ സ്കൂളുകളിൽ പോകാൻ പോലും കഴിയാതെ ഓൺലൈൻ ക്‌ളാസ്സുകളുമായി വീടുകളിലായിരുന്നു. ഈ സമയത്താണ് പട്ടാളക്കാരോടും തോക്കുകളോടും അതീവ ആരാധനയുള്ള ഒരു വിദ്യാർത്ഥി വീട്ടിലെ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് സൈനിക തോക്കുകളും മറ്റ് ആയുധങ്ങളുടെ രൂപങ്ങളും നിർമ്മിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
തിരുവനന്തപുരം വെങ്ങാനൂരിൽ താമസിക്കുന്ന അഭിറാം എന്ന പോളിടെക്‌നിക് വിദ്യാർഥിയാണ് പാഴ്വസ്തുക്കളിൽ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. വട്ടിയൂർക്കാവിലെ പോളിടെക്‌നിക് കോളേജിലാണ് അഭിറാം പഠിച്ചുകൊണ്ടിരിക്കുന്നത്. ഈ വിദ്യാർത്ഥി തത്വമയിയോട് പ്രതികരിച്ചു. നമ്മുക്ക് ആ പ്രതികരണം കാണാം.
പഠനത്തിനൊപ്പം ഇത്തരം അപൂർവ്വ കഴിവുകൾ വളരെ കുറച്ചുപേർക്ക് മാത്രം ലഭിക്കുന്ന ഒന്നാണ്. ഇതുപോലുള്ള കഴിവുകൾ നമ്മുടെ കുട്ടികൾക്കും ഉണ്ടെങ്കിൽ അവയെ നാം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…