കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷം നിരാശനായി നടന്ന് നീങ്ങുന്ന യഷ് ദയാൽ
അഹമ്മദാബാദ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ റിങ്കു സിങ് ഒരു ഓവറിൽ 31 റൺസടിച്ച യുവ പേസർ യഷ് ദയാൽ പിന്നീട് ടീമിൽ നിന്ന് അപ്രത്യക്ഷനായതിൽ പ്രതികരണവുമായി ടീം നായകൻ ഹാർദിക് പാണ്ഡ്യ. അന്നത്തെ സംഭവത്തിന് ശേഷം യഷ് ദയാൽ രോഗബാധിതനായെന്ന് ഹാർദിക് പാണ്ഡ്യ വെളിപ്പെടുത്തി. രോഗാവസ്ഥയും കൊൽക്കത്തയ്‌ക്കെതിരെ ഒരോവറിൽ 31 റൺസ് വിട്ട് കൊടുക്കേണ്ടി വന്നതിന്റെ സമ്മർദ്ദവും ചേർന്നതോടെ തീർത്തും അവശനാണ് യഷ് ദയാലെന്ന് ഹർദിക് പാണ്ഡ്യ അറിയിച്ചു. ആ മത്സരത്തിനുശേഷം ദയാലിന്റെ ശരീരഭാരം 7–8 കിലോ കുറഞ്ഞതായും പാണ്ഡ്യ പറഞ്ഞു .
‘‘യഷ് ദയാൽ ഇനി എന്നാണ് കളത്തിലേക്ക് തിരിച്ചെത്തുക എന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. ആ മത്സരത്തിനുശേഷം രോഗബാധിതനായ ദയാലിന്റെ ശരീരഭാരം ഇതിനകം 7–8 കിലോ കുറഞ്ഞു. ആ സമയത്ത് ടീമംഗങ്ങൾക്കിടയിൽ വൈറൽ പനി പടർന്നുപിടിച്ചിരുന്നു. അതിനൊപ്പം ആ മത്സരം സമ്മാനിച്ച സമ്മർദ്ദം കൂടിയായതോടെ ദയാൽ അവശനിലയിലാണ്. ഇപ്പോൾ കളത്തിലിറങ്ങാനാകുന്ന സാഹചര്യത്തിലുമല്ല. ചിലരുടെ കളത്തിലെ നേട്ടങ്ങൾ മറ്റു ചിലരുടെ നഷ്ടങ്ങളാണ് എന്നതാണ് വാസ്തവം. ദയാലിനെ ഇനി കളത്തിൽ കാണണമെങ്കിൽ കുറച്ചധികം കാത്തിരിക്കേണ്ടി വരും’ – പാണ്ഡ്യ പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസ് കിരീടം നേടിയ കഴിഞ്ഞ സീസണിൽ ഒൻപത് മത്സരങ്ങളിൽനിന്ന് 11 വിക്കറ്റ് സ്വന്തമാക്കി ശ്രദ്ധ നേടിയ താരമാണ് യഷ് ദയാൽ. ഈ സീസണിൽ ഇതുവരെ മൂന്നു മത്സരങ്ങളിൽ മാത്രമാണ് ദയാൽ കളത്തിലിറങ്ങിയത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…