ദില്ലി: തീവണ്ടിയിലെ ഭക്ഷണത്തെക്കുറിച്ച് പരാതിയില്ലാത്തവരായി ആരും കാണില്ല. ഇത് പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വെ.ഭക്ഷണ പായ്ക്കറ്റിനുമേല്‍ ബാര്‍കോഡ് ചേര്‍ക്കുക, ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, പാക്ക് ചെയ്ത തീയതി എന്നിവ ഉള്‍പ്പെടുത്തുക തുടങ്ങിയ പരീക്ഷണങ്ങള്‍ക്കാണ് റെയില്‍വെയുടെ ശ്രമം.
പരീക്ഷണാടിസ്ഥാനത്തില്‍ ചില സ്ഥലങ്ങളില്‍ ഇത് ഉടനെ നടപ്പാക്കും. പിന്നീട് രാജ്യമൊട്ടാകെ ഇത് വ്യാപിപ്പിക്കുമെന്ന് ലോക്‌സഭയില്‍ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. പരാതി ഒഴിവാക്കാന്‍ ബ്രാന്‍ഡഡ് ഫുഡ് കാറ്ററിങ് സ്ഥാപനങ്ങളെ ഇ-കാറ്ററിങ് സര്‍വീസിനായി പരിഗണിക്കും. ട്രെയിനുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ സൂപ്പര്‍വൈസര്‍മാരെ നിയമിക്കും.
ഇടക്കിടെ റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത സന്ദര്‍ശനങ്ങളും ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തിന്റെ ഗുണം ഉറപ്പുവരുത്തുന്നതിനായി ഐആര്‍സിടിസി രണ്ടുവര്‍ഷത്തിനിടെ 46 അടുക്കള യുണിറ്റുകള്‍ നവീകരിച്ചിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നത് പരിശോധിക്കാന്‍ 36 യൂണിറ്റുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നത് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കാണുന്നതിന് വെബ് ലൈവും ഉണ്ടാകും.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…