റഷ്യയുടെ കൂടുതൽ ഭൂപ്രദേശങ്ങളിലേക്ക് സൈനിക വിന്യാസം നടത്തി യുക്രെയ്ൻ. റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്കിൽ കടന്നു കയറിയ യുക്രെയ്ൻ അവിടെ സൈനിക ഓഫീസ് തുറന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ അതിർത്തിയിൽ നിന്ന് കുര്‍ക്‌സ് മേഖല ഉൾക്കൊളളുന്ന 50 കിലോമീറ്റര്‍ ഉള്ളിലേക്ക് യുക്രെയ്ൻ സൈന്യം കടന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളടക്കം 1150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇതിനോടകം സൈന്യം നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോർട്ട്.
റഷ്യയിലെ ബെല്ഗൊരരോദ് മേഖലയില്‍ യുക്രെയ്ൻ സൈന്യം എത്തിയതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏറ്റുമുട്ടൽ കനക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഒന്നര ലക്ഷത്തോളം റഷ്യക്കാർ ഒഴിഞ്ഞു പോയിട്ടുണ്ട്. കുർസ്ക് മേഖലയിലെ സെയ്ം നദിക്ക് കുറുകെയുള്ള തന്ത്രപ്രധാനമായ പാലം യുക്രെയ്ൻ തകർത്തതായി റഷ്യ ആരോപിച്ചു. അവിടെ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടെ സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു.
അതേസമയം റഷ്യൻ പ്രദേശങ്ങൾ പിടിച്ചടക്കാന്‍ താത്പര്യമില്ലെന്നും സമാധാന ചർച്ചകൾക്കായി റഷ്യയ്ക്കു മേല്‍ സമ്മർദം ചെലുത്താനാണ് ആക്രമണം നടത്തുന്നതെന്നുമാണ് യുക്രെയ്ന്റെ വാദം

