Kerala

തൊടുപുഴയിലെ ഉരുൾപ്പൊട്ടൽ; ഒരു കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തി

ഇടുക്കി: തൊടുപുഴ കുടയത്തൂര്‍ സംഗമം കവലയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയുണ്ടായ ഉരുൾപ്പൊട്ടലിൽ അഞ്ച് വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹവും കണ്ടെത്തി. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപ്പൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീടിന്‍റെ അസ്ഥിവാരമൊഴികെ മറ്റെല്ലാം ഉരുൾപ്പൊട്ടലിനോടൊപ്പം ഒലിച്ചുപോയി. വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബത്തിലെ അഞ്ച് പേരും അതോടൊപ്പം ഒലിച്ചിറങ്ങി. ശക്തമായ ഉരുൾപ്പൊട്ടലിൽ വീടോടു കൂടെയാണ് ഇവര്‍ ഒലിച്ച് പോയതെന്ന് കരുതുന്നു. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. 2018 ലെ പ്രളയത്തില്‍ പോലും വെള്ളം കയറാതിരുന്ന പ്രദേശങ്ങള്‍ പോലും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.

ഇന്നലെ രാത്രിയില്‍ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. ഈ മഴയ്ക്ക് പിന്നാലെ ഉരുൾപ്പൊട്ടുകയായിരുന്നു. രാത്രിയില്‍ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു. റവന്യൂ വകുപ്പും പൊലീസും ഫയർഫോഴ്സ് സംഘും സ്ഥലത്തുണ്ട്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആളുകളെ കണ്ടെടുക്കുന്നത്. പ്രദേശത്ത് നിലവിൽ മഴ മാറി നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ സുഗമമാണ്. പുളിയന്മല സംസ്‌ഥാന പാതയിൽ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. തെരച്ചിലിന്നായി എൻഡിആർഎഫ് സംഘം ഇന്ന് എത്തും. തൃശൂരിൽ നിന്നുള്ള സംഘം ഇതിനോടകം തൊടുപുഴയിലേക്ക് പുറപ്പെട്ടു.

ഉരുൾപ്പൊട്ടൽ സാഹചര്യം നിലനിൽക്കുന്നതിനാൽ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രികാല യാത്ര നിരോധിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലയോരമേഖലയിലുള്ള യാത്ര നിരോധിക്കണോയെ കാര്യത്തിൽ വൈകീട്ട് തീരുമാനമെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. മധ്യകേരളത്തിൽ മലയോര മേഖലയിൽ അതിശക്തമായ മഴ ഇന്നും തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പലയിടത്തും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായി. പത്തനംതിട്ടയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം, ചുങ്കപ്പാറ പ്രദേശങ്ങളിൽ വെളളം കയറി. 2018-ലെ പ്രളയത്തിൽ പോലും വെളളം കയറാത്ത സ്ഥലങ്ങളിലാണ് ഇത്തവണ വെളളം കയറിയതെന്നാണ് പ്രദേശവാസികൾ പറയുന്നു.

admin

Recent Posts

വൈക്കം സത്യാഗ്രഹം എന്തായിരുന്നു ? കോട്ടയത്തു നടന്ന പരിപാടിയിൽ ജെ നന്ദകുമാർ

മുതിർന്ന ആർ എസ്സ് എസ്സ് പ്രചാരകനും പ്രജ്ഞാ പ്രവാഹ്‌ ദേശീയ സംയോജകുമായ ജെ നന്ദകുമാറിന്റെ പ്രഭാഷണം I J NANDAKUMAR

19 mins ago

കൊൽക്കത്തയിൽ ബംഗ്ലാദേശ് എംപി ക്രൂര കൊലപാതകത്തിനിരയായ സംഭവം ! പിന്നിൽ ഹണിട്രാപ്പ് കെണിയെന്ന് റിപ്പോർട്ട് ! കൃത്യത്തിനായി 24 കാരി കൈപ്പറ്റിയത് 5 കോടിയെന്ന് പോലീസ്

ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് വിവരം. കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ്…

32 mins ago

മൊബൈല്‍ തിരിച്ചു വാങ്ങിയതിന്റെ പിണക്കത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങി; വര്‍ക്കല കടലില്‍ മുങ്ങി മരിച്ച ശ്രേയയുടെ വിയോഗത്തില്‍ വീട്ടുകാരും നാടും വിതുമ്പുന്നു

ഇന്നലെ ഇടവ വെറ്റക്കടയ്ക്കു സമീപം കടലില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്കരിച്ചു. ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് പ്ലാവിളയില്‍…

48 mins ago

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്നറിയണം !എട്ട് മാസം ഗർഭിണിയായ ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾ ഉപയോഗിച്ച് കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾ ഉപയോഗിച്ച് കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശ്…

2 hours ago

ആളിപ്പടർന്ന് ബാർ കോഴ ആരോപണം !അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി എക്‌സൈസ് മന്ത്രി എം ബി രാജേഷ്

ബാര്‍ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും…

3 hours ago

ആറ്റിങ്ങൽ ഇരട്ടക്കൊല !ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ! 25 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണം

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയിലാണ്…

3 hours ago