ദില്ലി : രാജ്യത്തു പുരുഷന്മാർക്കും സ്ത്രീകൾക്കും പൊതുവായ വിവാഹപ്രായം നടപ്പിലാക്കണം എന്ന ആവശ്യമുന്നയിച്ചു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. നിലവിലെ പുരുഷന്മാരുടെ വിവാഹ പ്രായമായ 21 നു സമാനമായി സ്ത്രീകളുടെ വിവാഹപ്രായവും 21 വയസ്സാക്കി ഉയർത്തണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായ ആണു ഹര്‍ജി നൽകിയത്. നിലവിലെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സാണ്.
വിവാഹപ്രായം ഏകീകരിക്കുന്നതു പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍പെട്ട കാര്യമാണെന്നും, നിയമം നിര്‍മിക്കുന്നതിനു പാര്‍ലമന്റിനു നിര്‍ദേശം നല്‍കാന്‍ കോടതിക്കു കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു . ഭരണഘടനയുടെ സംരക്ഷണച്ചുമതല പാര്‍ലമെന്റിനും ഉണ്ടെന്നും കോടതി വ്യക്തമാക്കി .
ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…
മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev
തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…
ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…
ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…