കേരളം സർക്കാരും കേന്ദ്രവും വാക്സിന്റെ പേരിൽ ഏറ്റുമുട്ടലിന്റെ പാതയിലേക്കാണ് നീങ്ങുന്നത്. അതിനു കാരണം കേരളത്തിന് ആവശ്യത്തിനു വാക്‌സീന്‍ അനുവദിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെ, സംസ്ഥാനം 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.
കേരളം സർക്കാരും കേന്ദ്രവും വാക്സിന്റെ പേരിൽ ഏറ്റുമുട്ടലിന്റെ പാതയിലേക്കാണ് നീങ്ങുന്നത്. അതിനു കാരണം കേരളത്തിന് ആവശ്യത്തിനു വാക്‌സീന്‍ അനുവദിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെ, സംസ്ഥാനം 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.
അതേസമയം കേരളത്തിലെ കോവിഡ് നിയന്ത്രണ രീതികളെ ആരോഗ്യ മന്ത്രി വിമര്‍ശിച്ചു. ശക്തമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുണ്ടായിട്ടും രോഗവ്യാപനം കുറയാത്തത് പ്രതിരോധ മാര്‍ഗങ്ങള്‍ ദുര്‍ബലമാണെന്നതിന്റെ തെളിവല്ലേ എന്നും മന്ത്രി ചോദിച്ചു. സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൃത്രിമമെന്ന് സൂചന. ഒരു മാസമായി വാക്‌സിന്‍ സ്റ്റോക്ക് വിവരം പുറത്ത് വിടാതെയിരുന്ന സര്‍ക്കാര്‍ ഒറ്റയടിക്ക് വാക്‌സിന്‍ വിതരണം ഇരട്ടിയാക്കിയതും ക്ഷാമത്തിന് കാരണമായി. ഈമാസം 15നും 26നും ഇടയില്‍ സംസ്ഥാനത്ത് എത്തിയത് 22 ലക്ഷത്തിലധികം ഡോസ് വാക്‌സിനാണ്. വാക്‌സിന് കടുത്ത ക്ഷാമമുണ്ടെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പ്രസ്താവന പൊളിക്കുന്നതാണ് കണക്കുകള്‍.