സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ബസില്‍ നിന്ന് പിതാവിനെയും മകളെയും തള്ളി താഴെയിട്ടു. സുല്‍ത്താന്‍ ബത്തേരി കാര്യമ്പാടി സ്വദേശി ജോസഫിനെയും മകള്‍ നീതുവിനേയുമാണ് ബസ് ജീവനക്കാര്‍ തള്ളി താഴെയിട്ടത്. പരശുരാമ എന്ന ബസിലെ ജീവനക്കാരാണ് അക്രമം കാണിച്ചതെന്ന് നീതു പറയുന്നു.
നിലത്തു വീണ ജോസഫിന്റെ കാലില്‍ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങിയതിനെ തുടര്‍ന്ന് കാലിന്റെ എല്ലുകള്‍ പൊട്ടി. നീതുവിനും നേരിയ പരിക്കുണ്ട്. മകളെ സ്‌റ്റോപ്പില്‍ ഇറക്കാതെ കുറച്ചു ദൂരം മുന്നോട്ട് പോയി നിര്‍ത്തിയ ബസിലേക്ക് കയറിയ ജോസഫ് ബസ് ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.
ഇതേതുടര്‍ന്ന് ജീവനക്കാരന്‍ ജോസഫിനെയും മകളേയും ബസില്‍ നിന്ന് തള്ളി താഴെയിടുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ടെടുത്ത ബസിന്റെ പിന്‍ചക്രം ജോസഫിന്റെ കാലില്‍ കയറി ഇറങ്ങി. ജോസഫിന്റെ രണ്ട് കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…