കാത്തിപ്പിന് ശേഷം കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ സമ്പൂര്‍ണ പട്ടിക പൂർത്തിയായിരിക്കുകയാണ് . വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഇതോടെ വയനാട് ശരിക്കും വിഐപി മണ്ഡലമായി മാറി. രാഹുല്‍ ഗാന്ധിയും ആനി രാജയും കെ സുരേന്ദ്രനുമാണ് കളത്തില്‍.
കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ബിജെപി 16 ഇടത്താണ് മത്സരിക്കുന്നത്. നേരത്തെ 12 സീറ്റുകളില്‍ പ്രഖ്യാപിച്ചിരുന്നു. നാലിടത്താണ് ബാക്കി വച്ചിരുന്നത്. ഇന്നലെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും ബിജെപി പ്രഖ്യാപിച്ചു. കെഎസ് രാധാകൃഷ്ണന്‍ എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയാകും. ടിഎന്‍ സരസു ആലത്തൂരിലും കൊല്ലത്ത് നടന്‍ ജി കൃഷ്ണകുമാര്‍ മത്സരിക്കും.വയനാട്ടില്‍ എപി അബ്ദുള്ളക്കുട്ടിയെ ബിജെപി സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ കെ സുരേന്ദ്രനെ പ്രഖ്യാപിച്ച് ബിജെപി ആ സർപ്രൈസ് അവസാനിപ്പിക്കുകയായിരുന്നു.