ലൈംഗിക ബന്ധത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിച്ച് ലിംഗവും തലയും ബക്കറ്റിലും മറ്റു ശരീരഭാഗങ്ങള്‍ വീപ്പയിലും സൂക്ഷിച്ച യുവതി അറസ്റ്റിൽ.വീര്യം കൂടിയ മയക്കു മരുന്നിന്റെ ഉന്മാദത്തിൽ കൊല നടത്തിയശേഷം യുവാവിന്റെ മൃതദേഹത്തില്‍ ‘ശവരതി’ നടത്തിയതായും നടന്ന സംഭവങ്ങളെല്ലാം രസകരമായിരുന്നുവെന്നും പോലീസിനു നല്‍കിയ മൊഴിയിൽ യുവതി വ്യക്തമാക്കി.
അമേരിക്കയിലെ ഗ്രീന്‍ ബേയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് ക്രൂരമായ സംഭവം നടന്നത്. പുലർച്ചെ പൊലീസിന് ലഭിച്ച ഒരു ഫോണ്‍ കാളിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. 24വയസുകാരനായ യുവാവാണ് യുവതിയുടെ ക്രൂരകൃത്യത്തിന് ഇരയായത്. സംഭവത്തില്‍ വിസ്‌കോണ്‍സ് സ്വദേശിയായ 23കാരി ടൈലർ സ്‌കാബിസിനസ് എന്ന യുവതിയാണ് കേസിൽ പിടിയിലായത്. ലൈംഗികബന്ധത്തിനിടെ യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കത്തി കൊണ്ട് മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് മാറ്റി എന്നാണ് കേസ്.
അതേസമയം യുവാവിന്റെ അമ്മയാണ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് ബേസ്മെന്റില്‍ കണ്ട ഒരു ബക്കറ്റിലെ തൂവാലയ്ക്കടിയില്‍ യുവാവിന്റെ തലയും ലിംഗവും മുറിച്ച നിലയില്‍ കണ്ടെത്തി.തുടർന്ന് കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഒരു പ്ലാസ്റ്റിക് വീപ്പക്കുള്ളില്‍ ശരീരത്തിന്റെ മുകള്‍ ഭാഗം സൂക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
എന്നാൽ യുവതിക്കൊപ്പമാണ് ഇയാളെ അവസാനം കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന്, വസ്ത്രങ്ങളില്‍ രക്തം കട്ട പിടിച്ച നിലയിൽ സമീപത്തെ വീട്ടില്‍ യുവതിയെ പൊലീസ് കണ്ടെത്തി. യുവതിയുടെ വാനില്‍ തിരച്ചില്‍ നടത്തിയ പോലീസ് യുവാവിന്റെ കാലുകള്‍ ഉള്‍പ്പെടെ മറ്റ് ശരീരഭാഗങ്ങള്‍ അടങ്ങിയ പെട്ടിയും പോലീസ് കണ്ടെത്തി. യുവതിക്കെതിരെ മനഃപൂര്‍വമായ നരഹത്യ, മൃതദേഹം വികൃതമാക്കല്‍, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കൊലപാതകം നടത്തിയ ദിവസം ആദ്യം യുവാവിനൊപ്പം വീര്യം കൂടിയ മയക്കുമരുന്നായ മെത് ഉപയോഗിച്ചതായും യുവാവുമായുള്ള ലൈംഗിക ബന്ധത്തിനിടെ ഒരു ഘട്ടത്തിൽ തനിക്ക് സ്ഥലകാലബോധം ഇല്ലാതായതായും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടർന്ന് മയക്കുമരുന്നിന്റെ ലഹരി കാരണം യുവതി പിന്നീട് യുവാവിനെ ചങ്ങലകൊണ്ട് ബന്ധിച്ച് കഴുത്തു ഞെരിക്കുകയായിരുന്നുവെന്നും ശ്വാസം മുട്ടിക്കുമ്പോള്‍ യുവാവിന്റെ ഹൃദയം തുടിക്കുന്നത് തനിക്ക് കേള്‍ക്കാമായിരുന്നുവെന്നും അത് തനിക്ക് വല്ലാത്തൊരു ലഹരി നല്‍കിയതോടെ കൂടുതല്‍ ശക്തിയായി കഴുത്ത് ഞെരിച്ചതായും യുവതി മൊഴി നല്‍കി.കേസിൽ യുവതിയെ അറസ്റ്റ് ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി.