ദില്ലി: ദക്ഷിണ ചൈനയുടെ തര്‍ക്ക പ്രദേശത്തെ കടലില്‍ ചൈനയുടെ സൈനികാഭ്യാസം , ലോകരാജ്യങ്ങള്‍ ചൈനയ്ക്കെതിരെ തിരിയുന്നു. കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനെ വിമര്‍ശിച്ച് വിയറ്റ്‌നാമും ഫിലിപ്പൈന്‍സുമാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ നീക്കം മേഖലയില്‍ പിരിമുറുക്കം സൃഷ്ടിക്കുമെന്നും അയല്‍ക്കാരുമായുള്ള ബെജിങിന്റെ ബന്ധത്തെ ബാധിക്കുമെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി.
പാരസെല്‍ ദ്വീപുകള്‍ക്ക് സമീപമുള്ള പ്രദേശത്ത് ചൈന നടത്തിയ സൈനികാഭ്യാസങ്ങള്‍ വളരെ പ്രകോപനപരമാണെന്ന് ഫിലിപ്പൈന്‍ പ്രതിരോധ സെക്രട്ടറി ഡെല്‍ഫിന്‍ ലോറെന്‍സാന പറഞ്ഞു. വിയറ്റ്‌നാമിന്റെ വിദേശകാര്യ മന്ത്രാലയം ഇതിനെ പരമാധികാര ലംഘനമാണെന്നാണ് വിശേഷിപ്പിച്ചത്. ഇത് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അസോസിയേഷനുമായുള്ള (ആസിയാന്‍) ചൈനയുടെ ബന്ധത്തെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്
ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് കടന്നുകയറ്റവും രാജ്യാന്തര സമുദ്ര നിയമത്തില്‍ പറഞ്ഞിരിക്കുന്ന അതിരുകളോടുള്ള അവഗണനയുമാണ് വിയറ്റ്‌നാമും ഫിലിപ്പൈന്‍സും ചൈനയുടെ ഏറ്റവും വലിയ എതിരാളികളാകാന്‍ കാരണം. കടലിന്റെ 80 ശതമാനത്തിലധികം ചരിത്രപരമായ അധികാരപരിധി ചൈനയാണ് അവകാശപ്പെടുന്നത്.
ഈ അഭ്യാസങ്ങള്‍ സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു, ഇത് ചൈനയും ആസിയാനും തമ്മിലുള്ള ബന്ധത്തിന് ഹാനികരമാണെന്നും അവര്‍ പറഞ്ഞു. ഏപ്രിലില്‍ ചൈനീസ് സമുദ്ര നിരീക്ഷണ കപ്പലാണ് മത്സ്യബന്ധന ബോട്ടുകളിലൊന്ന് മുക്കിയതെന്ന് വിയറ്റ്‌നാം ആരോപിച്ചിരുന്നു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…