എറണാകുളം: ഫ്ലറ്റിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവും യുവതിയും അറസ്റ്റിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ (24) എന്നിവരാണ് നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇരുവരും ഫ്ളാറ്റിലെ അടുക്കളയിലായാണ് കഞ്ചാവ് വളർത്തിയത്.
കാക്കനാട് നിലംപതിഞ്ഞി മുകളിലെ ഫ്ളാറ്റില്‍ നിന്നാണ് ഇരുവരും അറസ്റ്റിലാകുന്നത്. മൂന്നുനിലയുള്ള അപ്പാര്‍ട്ട്‌മെന്റിലെ ഫ്ളാറ്റില്‍ ഒരു റൂമും അടുക്കളയും ഹാളുമാണുള്ളത്. അടുക്കളയിലാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്.
ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവുമുള്ള ചെടിയാണ് കണ്ടെത്തിയത്. ഫ്ളാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാനായി എല്‍.ഇ.ഡി. ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും ഘടിപ്പിച്ച നിലയിലായിരുന്നു.
പരിശോധനയ്ക്കിടെ താഴെയുള്ള ഫ്ളാറ്റില്‍ നിന്ന് മറ്റൊരു യുവാവിനെ കൂടി കഞ്ചാവ് കൈവശം വെച്ചതിന് പോലീസ് പിടികൂടി പത്തനംതിട്ട കണ്ടത്തില്‍ വീട്ടില്‍ അമല്‍ (28) ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിയാക്കുന്നതിനാണ് ഇയാളെ വിളിച്ചു വരുത്തിയത്.പരിശോധനയില്‍ വസ്ത്രത്തിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.