തിരുവനന്തപുരം: വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാന്‍ കെഎസ്ഇബിയ്ക്ക് സര്‍ക്കാര്‍ അനുമതി. പദ്ധതിക്ക് സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഏഴുവര്‍ഷമാണ് എന്‍ഒസിയുടെ കാലാവധി.
നേരത്തെ ലഭിച്ച അനുമതികള്‍ കാലഹരണപ്പെട്ടതോടെ ഇനി വീണ്ടും അനുമതികള്‍ തേടി മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോക്കാന്‍ സാധിക്കൂ. അതിനാല്‍ അനുമതികള്‍ക്കായി പുതുക്കിയ അപേക്ഷ നല്‍കും. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യംവച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിനെതിരെ സിപിഐയും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഇടതുമുന്നണി നയത്തില്‍നിന്നുള്ള വ്യതിയാനമാണിതെന്ന് സിപിഐ പ്രതികരിച്ചു. തീരുമാനത്തില്‍നിന്നും പിന്തിരിഞ്ഞില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് എഐവൈഎഫ് അറിയിച്ചു.
പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡിന്റെ മറവില്‍ എന്തും ചെയ്യാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പദ്ധതി ഉപേക്ഷിച്ചെന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞതാണ്. പദ്ധതി നടപ്പാക്കാന്‍ തയാറായാല്‍ യുഡിഎഫ് ഇതിനെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശ ചുഴിയിൽ ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ…
അനുവാദമില്ലാതെ അങ്കണവാടിയിൽ കയറി 'ആവേശം' റീല്‍സെടുത്ത DMK നേതാവിന്റെ മകന് പറ്റിയ അക്കിടി കണ്ടോ ?
കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി